പതിനഞ്ച് വര്‍ഷംമുമ്പ് വിവിധ ഗോത്രവര്‍ഗങ്ങള്‍ക്കിടയില്‍ താമസിച്ച് സര്‍ക്കാര്‍ എന്‍ജിനീയറായി ജോലിയെചയ്ത അനുഭവം:ഗോത്രവര്‍ഗ്ഗങ്ങളെ വംശഹത്യ വരുത്താന്‍ ഇടതും വലതും ഒപ്പം ചില ക്രൈസ്തവസഭകളും പ്രവര്‍ത്തിക്കുന്ന ഒരു കോളനിയിലേക്കു കയറിപ്പോകുമ്പോള്‍ അവിടെ കാണുന്ന അപരിചിതര്‍ ആരെന്നറിയുക.
വിവിധ എന്‍ജിഒകളുടെ പേരില്‍, മാവോവാദികളുടെ പേരില്‍, ഗോത്രവര്‍ഗ്ഗ പ്രമോട്ടറുടെ പേരില്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന്റെ പേരില്‍, അംഗനവാടികളുടെ പേരില്‍, ആരോഗ്യപ്രവര്‍ത്തകരുടെ പേരില്‍- ഓരോരുത്തരും കൈനിറയെ ഗുളികകളുമായി വരുന്നു. കുടിലുകളിലെ സ്ത്രീകള്ക്കിതു കൊടുക്കുന്നു.
പരീക്ഷണം നടക്കുന്നു. ആരോഗ്യത്തിനാണ്, നല്ലതാണ് എന്നറിയിച്ചാണ് കൊടുക്കുന്നത്. ഒരാഴ്ചകഴിഞ്ഞ് കാണുമ്പോള്‍ പലരും അവശതയിലാണ്. ചൊറിഞ്ഞു പൊട്ടിയൊലിക്കുന്നു- ഉള്ള ഗര്‍ഭം അലസുന്നു- തലവേദന, ഉറക്കംതൂങ്ങുക തുടങ്ങി നല്ല ആരോഗ്യമുണ്ടായിരുന്നവര് രോഗാതുരരായി.
ആരാണിവരെ പരിശോധിക്കുന്നത്? പ്രൈമറി ഹെല്‍ത്ത് സെന്ററിലെ ഒരു നഴ്സും ഡോക്ടറും കോളനി സന്ദര്‍ശിച്ച് പരിശോധനയില്ല. ഒരിടത്തും സുഗമമായി നടന്നുപോകാന്‍ പോലും വഴിയില്ല.
കഴിഞ്ഞവര്‍ഷം (2013) എണ്‍പത്തിനാല് കുട്ടികളുടെ മരണവാര്‍ത്ത പുറത്തുവന്നയുടന്‍ അവിടെ പോയി. കോളനിയിലേക്ക് പോകുമ്പോള്‍ ഒരു ദമ്പതികള്‍ പ്ലാസ്റ്റിക് തൂക്കുസഞ്ചിയുമായി എതിരെവന്നു. ചോദിച്ചപ്പോള്‍ മരിച്ച കുഞ്ഞിനെ ആരോഗ്യപ്രവര്‍ത്തകര്‍ കൊടുത്തയച്ചതാണെന്നറിഞ്ഞു.
പിന്നീട് മന്ത്രിപ്പടയും പരിവാരങ്ങളും (ഇപ്പോഴും) അവിടം സന്ദര്‍ശിച്ചു. മരണം തുടര്‍ക്കഥയായപ്പോള്‍ പോഷകാഹാരക്കുറവാണെന്നറിയിപ്പുണ്ടായി. ഇപ്പോള്‍ എല്ലാവര്ക്കും വീട് വാഗ്ദാനം ചെയ്ത് ഗോത്രവര്‍ഗ്ഗ മന്ത്രിണിതന്നെ അവരെ വംശഹത്യക്ക് പ്രേരിപ്പിക്കുന്നു. സത്യാന്വേഷണത്തിന് മുട്ടില്‍ വിവേകാനന്ദ മെഡിക്കല്‍ മിഷനെ ചുമതലപ്പെടുത്താനെന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: