ചുംബനചാവേറുകളുടെ ദുഷ്ടലാക്ക് എന്ന ഒ. രാജേഷിന്റെ ലേഖനം വളരെ കരുത്തുറ്റതായിരുന്നു. ചുംബനസമരങ്ങളെ അനുകൂലിക്കുന്നവര്‍ക്കെതിരെ ഇന്ന് മറ്റാരെക്കാളും ആഞ്ഞടിച്ചുകൊണ്ടിരിക്കുന്ന ആളാണ് ലേഖകന്‍ എന്ന് വ്യക്തം.
ഉന്മാദത്തിന്റെ രതിരീതികള്‍ എന്ന ലേഖനം കുറച്ചുമുമ്പത്തെ കേസരിയില്‍ കാണാന്‍ ഇടയായി. ചുംബനസമരമെന്ന ഭ്രാന്തന് പരിപാടിയെ എതിര്‍ക്കേണ്ടെന്ന നിലപാടുകാരായ സാംസ്കാരികനായകരില്‍ ഭൂരിപക്ഷവും ഇതിന് ചൂട്ടുപിടിച്ചിരിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുന്നത്.
ഇതിനെതിരെ പ്രതികരിക്കാന്‍ ശ്രമിച്ചാല്‍ ബുദ്ധിജീവികളുടെ പട്ടികയില്‍നിന്ന് പുറത്താകുമോ എന്ന ഭയമാണ് പലരെയും നിശബ്ദരാക്കുന്നത്. ഇതൊന്നും പരിഗണിക്കാതെ രാജേഷിനെപ്പോലുള്ള ലേഖകന്മാരുടെ പ്രതികരണങ്ങളാണ് കാലത്തിന്റെ ആവശ്യം. ലേഖകനും ജന്മഭൂമിക്കും നന്ദി.
പി.കെ. മോഹനന്, കൊല്ലം
വിപണിക്കൊപ്പം കൃഷിയറിവും
കാര്‍ഷിക ഉല്‍പ്പന്ന വ്യാപാരത്തോടൊപ്പം നമ്മുടെ നാട്ടറിവുകളും പുത്തന്‍ കൃഷിരീതികളും സൗജന്യ പുസ്തകത്തിലൂടെ കര്‍ഷകരിലെത്തിക്കുന്നത് നമ്മുടെ കാര്‍ഷികാഭിവൃദ്ധിക്ക് സഹായകമാണ്. എന്റെ ഈ സംരംഭത്തോട് സഹകരിക്കുവാന്‍ താല്പര്യമുള്ളവര് 9495355436 എന്ന നമ്പറില്‍ വിളിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.
പോള്‍സണ്‍ താം, തൃശൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: