തിരുവനന്തപുരം: ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ സ്റ്റാഫ് അംഗത്തിന്റെ മകനെതിരേ അലക്ഷ്യമായി വാഹനം ഓടിച്ച് അപകടം വരുത്തിയതിന് കേസ്. ഇന്നലെ അര്‍ധരാത്രി തിരുവനന്തപുരം ശാസ്തമംഗലത്തായിരുന്നു സംഭവം.
ജോര്‍ജിന്റെ അഡിഷണല്‍ പി.എസ് സണ്ണി ജോര്‍ജിന്റെ മകന് ബില്ജിന് തോമസ് ഓടിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ശാസ്തമംഗലം കുറുപ്പ്സ് ലൈനിനു സമീപം വെച്ചാണ് തെറ്റായ ദിശയില്‍ വന്ന ബിഎംഡബ്യു കാര്‍ ഒരു ഓട്ടോറിക്ഷയെയും പിക്ക് വാനെയും ഇടിച്ചുമറിച്ചത്.
നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ചുനിന്നു. അപകടത്തില്‍ ഓട്ടോറിക്ഷാ െ്രെഡവര്‍ മണക്കാട് സ്വദേശി ഷാജിക്ക് ഗുരുത പരുക്കേറ്റു. ഇയാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഓട്ടോറിക്ഷയും പൂര്‍ണമായി തകര്‍ന്നു.
ഷാജിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടുമ്പോഴേക്കും കാറുമായി കടക്കാനായിരുന്നു ബില്‍ജിന്റെ ശ്രമം. എന്നാല്‍ ടയര്‍ പൊട്ടി കാര്‍ നിന്നതോടെ ബില്ജിന് ഇറങ്ങിയോടി. ഇയാള്‍ കിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്.
അപകടസ്ഥലത്തു നിന്ന് കാര്‍ മാറ്റാന്‍ പോലീസ് ശ്രമിച്ചത് നാട്ടുകാരെ പ്രകോപിപ്പിച്ചു. മദ്യലഹരിയിലായിരുന്നു ബില്ജിനെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇയാളെ കസ്റ്റഡിയില്‍ എടുക്കാതെ കാര്‍ കൊണ്ടുപോകാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാര്‍. ഇത് സ്ഥലത്തെ ഏറെ നേരം സംഘര്‍ഷാവസ്ഥയ്ക്കും ഇടയാക്കി.
ഏതാനും മാസങ്ങള്‍ക്കു മുന്‍പ് വഴുതക്കാട് പോലീസ് ആസ്ഥാനത്തിനു മുന്പില് ദമ്പതികളെ ആക്രമിച്ച സംഭവത്തില്‍ ബില്ജിന് തോമസിനെതിരേ കേസ് നിലവിലുണ്ട്. അന്നും മദ്യലഹരിയില്‍ കാര്‍ ഓടിച്ചിരുന്ന ഇയാളുടെ കാറില്‍ നിന്ന് മദ്യക്കുപ്പിയും കണ്ടെത്തിയിരുന്നു. അന്നും ചീഫ് വിപ്പിന്റെ വിശ്വസ്തന്റെ മകനെ രക്ഷിക്കാനായിരുന്നു പോലീസിന്റെ ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: