തിരുവനന്തപുരം:മാലി ദ്വീപില്‍ ജയിലില്‍ കഴിയുന്ന സാംസ്കാരിക പ്രവര്‍ത്തകനും അധ്യാപകനുമായ ജയചന്ദ്രന് മൊകേരിയെ മോചിപ്പിക്കാന്‍ മാലി സര്‍ക്കാര്‍ തീരുമാനിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന് അറിയിച്ചതാണ് ഇക്കാര്യം. കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി സുഷമാ സ്വരാജ് മാലി ദ്വീപ് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയതിന്റെ അടിസ്ഥാനത്തിലാണ് മോചനം.
ജയചന്ദ്രന് 2007 ലാണ് മാലിയിലേക്ക് പോയത്. മാലിയിലെ ഫാഫു ഫിയലി അറ്റോളിലെ സ്കൂളില്‍ ഇംഗ്ലീഷ് അധ്യാപകനായി സേവനം അനുഷ്ടിക്കുകയായിരുന്നു.
കഴിഞ്ഞ ഏപ്രില്‍ അഞ്ചിനാണ് ജയചന്ദ്രനെ മാലി പോലീസ് അറസ്റ്റു ചെയ്തത്. ക്ലാസിലെ കുട്ടിയ ഉപദ്രവിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ജയചന്ദ്രനെ അറസ്റ്റുചെയ്ത് ജയിലില്‍ അടച്ചത്. കുട്ടിയുടെ രക്ഷിതാക്കള്പരാതി പിന്‍വലിച്ചിട്ടും കേസ് പിന്‍വലിക്കാന്‍ അധികൃതര്‍ ശ്രമം നടത്തിയിരുന്നില്ല.
ഇതിനിടെയാണ് ജയചന്ദ്രന്റെ ബന്ധുക്കളും വി മുരളീധരനും കേന്ദ്രമന്ത്രി സുഷമാ സ്വരാജിനെ കണ്ട് നിവേദനം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: