തിരുവനന്തപുരം:കേരളത്തിലെ എല്ലാ സ്ത്രീകളും പ്രത്യേകിച്ച് വീട്ടമ്മമാര്‍ ആഴ്ചയില്‍ രണ്ടു മണിക്കൂറെങ്കിലും പൊതുപ്രവര്‍ത്തനം നടത്തണമെന്ന് യുകെ ക്രോയ്ഡോണിലെ മേയറും മലയാളിയുമായ മഞ്ജു ഷാഹുല്‍ഹമീദ്. സഹൃദയവേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന ആദരിക്കല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മഞ്ജു.
പോത്തന്‍കോട് കൊയ്ത്തൂര്‍ക്കോണം സ്വദേശിയായ ഒരു നാട്ടിന്പുറത്തുകാരി യുകെയിലെ ക്രോയ്ഡോണിലെ മേയര്‍ പദവിയിലെത്തിയതിനു പിന്നില്‍ അവരുടെ നിശ്ചയദാര്‍ഢ്യമാണ് പ്രകടമാകുന്നത്. യുകെയിലെ ആദ്യ മലയാളി മേയറാണ് മഞ്ജു. സാധാരണ സര്‍ക്കാര്‍ സ്കൂളില്‍ പഠനം. രക്ഷിതാക്കള്‍ ഡോക്ടറോ എന്‍ജിനിയറോ ആക്കാന്‍ ആഗ്രഹിച്ചു. എന്നാല്‍ ചെമ്പഴന്തി എസ്എന്‍ കോളേജില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദമെടുത്തശേഷം വിവാഹിതയായി.
ഭര്‍ത്താവിന്റെ ജോലിസ്ഥലമായ യുകെയിലേക്ക് പറിച്ചുനട്ടു.
എന്നാല്‍ ഒരു വീട്ടമ്മയായി ഒതുങ്ങിക്കൂടാതെ യുകെയില്‍നിന്ന് സയന്റിഫിക് ടെക്നോളജിയില്‍ മാസ്റ്റര്‍ ബിരുദമെടുത്തു. ഇംഗഌഷ് അനായാസം സംസാരിക്കാന്‍ വശമില്ലാതിരുന്നതിനാല്‍ ഇടതടവില്ലാതെ ഇംഗഌഷ് സംസാരിക്കാന്‍ പരിശീലിച്ചു. അമ്മയെപ്പോലെ വീട്ടമ്മയാകാന്‍ ആഗ്രഹമില്ലാതിരുന്നതിനാലാണ് അവിടെ സോഫ്റ്റ്വെയര് എന്‍ജിനിയറായി ജോലിയില്‍ പ്രവേശിച്ചത്. തുടര്‍ന്നാണ് ലേബര്‍ പാര്‍ട്ടിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇടയായാത്. കുടിയേറ്റക്കാരോട് പ്രത്യേകിച്ച് ഭാരതീയരോട് അനുഭാവപൂര്‍ണമായ സമീപനമായിരുന്നു.
പൊതുജനസേവനത്തില്‍ സജീവപങ്കാളിയായതോടെ ലേബര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൗണ്‍സിലറായി മത്സരിക്കാന്‍ ആവശ്യപ്പെട്ടു. 2006 ല്‍ കൗണ്‍സിലറായി. വിവിധ വ്യക്തിത്വങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു. വൃദ്ധര്‍ക്ക് കൂടുതല്‍ പരിചരണം ആവശ്യമുള്ളത് കണക്കിലെടുത്ത് 30,000 സന്നദ്ധ പ്രവര്‍ത്തകരെ നിയോഗിച്ചു. തുടര്‍ന്ന് 2010 ല്‍ മേയറായി തെരഞ്ഞെടുക്കുകയായിരുന്നു. മേയറായശേഷമാണ് രക്തസാക്ഷിത്വം വരിച്ച ഭടന്മാരെ ആദരിക്കാനാള്ള തീരുമാനമെടുത്തത്.
2000 ത്തിലധികം പേര് പങ്കെടുത്ത ചടങ്ങ് വന്‍ വിജയമായിരുന്നു. വീട്ടമ്മമാര്‍ക്കായി ജീവകാരുണ്യ പ്രവര്‍ത്തനം നടത്താല്‍ ഉദ്ദേശിക്കുന്നു. വീട്ടമ്മമാരെ കൊണ്ടുവന്ന് സന്നദ്ധ പ്രവര്ത്തകരാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി ഒരു വെബ്സൈറ്റ് തന്നെ തുടങ്ങിക്കഴിഞ്ഞു. ഇതിലൂടെ തന്റെ പ്രവര്ത്തനമേഖലയെക്കുറിച്ചുള്ള വിവരങ്ങള്‍ മറ്റുള്ളവരിലെത്തിക്കാനുള്ള ശ്രമത്തിലാണ് മഞ്ജു.
തനിക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാകും എന്ന ്ഉറച്ചു വിശ്വസിക്കുന്നതായി മഞ്ജു പറഞ്ഞു. സഹൃദയവേദി പ്രസിഡന്റ ചാന്നാങ്കര എം.പി.കുഞ്ഞ്, സെക്രട്ടറി അന്‍വര്‍ പള്ളിക്കല്‍, മുന്‍ അംബാസഡര്‍ ടി.പി.ശ്രീനിവാസന്, ബിജെപി ദേശീയ സമിതി അംഗം തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: