കോഴിക്കോട്: കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കെ.മുരളീധരന് എം.എല്‍.എ രംഗത്ത്. താന്‍ വന്ന വഴി മറന്നിട്ടില്ലെന്ന് മുരളി പറഞ്ഞു. പറയാനുള്ള കാര്യങ്ങള്‍ മുഖത്ത് നോക്കി പറയുന്ന ശീലം തനിക്ക് ലഭിച്ചത് അച്ഛന് കരുണാകരനില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് കെ.കരുണാകരന് അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്. മദ്യനയത്തിന്റെ കാര്യത്തില്‍ സുധീരന്റെ ഭാഗത്ത് നിന്നുണ്ടാവുന്ന നിലപാടുകള്‍ വിപരീതഫലം മാത്രമേ ഉണ്ടാക്കുകയുള്ളൂ. അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായ ചില തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്. അല്ലാതെ അദ്ദേഹത്തെ വിമര്‍ശിച്ചിട്ടില്ല.
തന്നെ പാര്‍ട്ടിയിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിന് സുധീരന് വളരെയധികം പരിശ്രമിച്ചു. അതിന് എനിക്ക് നന്ദിയുണ്ട്. അക്കാര്യം താന്‍ എല്ലായിടത്തും പറഞ്ഞിട്ടുണ്ട്. സുധീരന് വിമര്‍ശിക്കപ്പെട്ട കാലത്താണ് താന്‍ അദ്ദേഹത്തെ പോയി കണ്ടത്.
സുധീരന്റെ ഇപ്പോഴത്തെ ചില നിലപാടുകള്യുദ്ധം നയിച്ച ആള് തന്നെ തോല്‍വി സമ്മതിച്ച പ്രതീതിയാണ് ഉണ്ടാക്കിയത്. ഇത് പ്രതിപക്ഷത്തിന് മാത്രമെ ഗുണം ചെയ്യുകയുള്ളു. സുധീരന്റെ ജനപക്ഷയാത്ര ശ്രദ്ധിക്കപ്പെട്ടത് താന്‍ നടത്തിയ വെജിറ്റേറിയന്‍ യാത്ര പരാമര്‍ശം കൊണ്ടാണെന്നും മുരളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: