തൃശൂര്‍: കൊച്ചി മെട്രോ നിര്‍മാണത്തിനായി ഏറ്റെടുത്ത സ്ഥലത്തെ ബാര്‍ തുറക്കാന്‍ നിയമവിരുദ്ധമായി അനുമതി നല്കിയ സംഭവത്തില്‍ ടൂറിസം ഡയറക്ടറും എറണാകുളം മുന്‍ ജില്ലാ കലക്ടറുമായ പി.ഐ.ഷേക്ക് പരീതിനെതിരെ വിജിലന്‍സ് കേസെടുത്തു. ഷേക്ക് പരീത് അടക്കം നാല് പേരെ പ്രതിയാക്കിയുള്ള എഫ്ഐആര്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. പൂട്ടിയ ബാറിന് വീണ്ടും ലൈസന്‍സ് നല്കിയ മുന്‍ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അജിത് ലാലും പ്രതിയാണ്. പി.ഐ.ഷേക്ക് പരീത് നല്കിയ അനുമതിയുടെ അടിസ്ഥാനത്തില്‍ മൂന്നു മാസമാണ് പ്രവര്‍ത്തിച്ചത്.
എറണാകുളം സൗത്തിലെ നളന്ദ ബാര്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതിനാണ് അഴിമതി നിരോധന നിയപ്രകാരം ഷേക്ക് പരീതിനെതിരെ വിജിലന്‍സ് കേസെടുത്തത്. അജിത് ലാല്‍, ബാറുടമ ഉത്തമന്, എറണാകുളം വില്ലേജ് ഓഫീസര്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 10 നാണ് മെട്രോ റെയിലിനായി ബാര്‍ നിലനിന്നിരുന്ന സ്ഥലം ഏറ്റെടുത്തത്. ഉടമയ്ക്ക് നഷ്ടപരിഹാരം നല്കിയ ശേഷമാണ് ബാറും മറ്റ് സ്ഥാപനങ്ങളും സീല്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: