കീഴാറൂര്‍(തിരുവനന്തപുരം): ഋഷി സംസ്കാരത്തെ ഉള്‍ക്കൊള്ളുന്ന ഒരേ ഒരു സംഘടനയാണ് രാഷ്ട്രീയ സ്വയംസേവക സംഘമെന്ന് അരുവിപ്പുറം മഠാധിപതി സ്വാമി സാന്ദ്രാനന്ദ. കീഴാറൂര്‍ സരസ്വതി വിദ്യാലയത്തില്‍ നടക്കുന്ന ആര്‍എസ്എസിന്റെ ഏഴു ദിവസത്തെ പ്രാഥമിക ശിക്ഷാവര്‍ഗ്ഗിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ജാതിസം കൊണ്ട് ഭാരതത്തെ കൈപപിടിയിലാക്കാന് ഒരു വിഭാഗം ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അവരില്‍ നിന്ന് മോചനം വേണം. വിദേശ രാജ്യങ്ങളില്‍ നട്ടെല്ല് വളയ്ക്കാതെ തലയുയര്‍ത്തി നിന്ന് ഭാരതത്തിന്റെ യശസ്സ് ഉയര്‍ത്തിയ വിവേകാനന്ദന് ശേഷം സിംഹഗര്‍ജ്ജനം മുഴക്കി ഭാരതത്തെ മുന്നോട്ടു നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശിബിരങ്ങളില്‍ കൂടിയാണ് വളര്‍ന്നുവന്നത്. ഇത്തരത്തില്‍ ധാരാളം നരേന്ദ്രമോദിമാര്‍ ഭാരതത്തില്‍ വളര്‍ന്നു വരണമെന്ന് സ്വാമി പറഞ്ഞു.
അഭിഭാഷക പരിഷത്ത് സംസ്ഥാന കാര്യാലയ സെക്രട്ടറി അഡ്വ. വേണുകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വിഭാഗ് പ്രചാര്‍ പ്രമുഖ് പി. സുധാകരന് മുഖ്യപ്രഭാഷണം നടത്തി. തിരുവനന്തപുരം ഗ്രാമജില്ലാ സംഘചാലക് അരവിന്ദാക്ഷന്, വിഭാഗ് പ്രചാരക് കിരണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: