കോയമ്പത്തൂര്‍: അമൃത ഡീംഡ് യൂണിവേഴ്സിറ്റിയില്‍ നടന്ന പതിനേഴാമത് പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കാളികളായി. കാമ്പസിലെ അമൃതേശ്വരി ഹാള്‍ പൂര്‍വവിദ്യാര്‍ത്ഥികളാല്‍ നിറഞ്ഞുകവിഞ്ഞു.
സിഐആര് ഡയറക്ടര്‍ പ്രൊഫ. പരമേശ്വരന്, എഞ്ചിനീയറിംഗ് ഡീന്‍ ഡോ. ശശാങ്കന് വെങ്കിട്ടരാമന് എന്നിവര്‍ പങ്കെടുത്തു. ഭാരിച്ച ഉത്തരവാദിത്വങ്ങളുണ്ടായിട്ടും നിരവധിപേര്‍ ഏറെ യാത്ര ചെയ്താണ് സംഗമത്തില്‍ പങ്കാൡകളായത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി ഉന്നതസ്ഥാനങ്ങള്‍ വഹിക്കുന്ന പൂര്‍വവിദ്യാര്‍ത്ഥികളായ 24000 ത്തോളം ‘അമൃതീഷ്യന്സി’നെ ഇക്കാര്യത്തില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞെന്ന് പരമേശ്വരന് പറഞ്ഞു.
രാജ്യത്ത് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന സര്‍വ്വകലാശാലകളിലൊന്നാണ് അമൃത. രാജ്യത്ത് മികച്ച പ്രതിഭകളെ സംഭാവന ചെയ്യുവാന്‍ കഴിഞ്ഞ അമൃത എ ഫോര്‍ പ്ലസ് ലഭിച്ചിട്ടുള്ള സര്വ്വകലാശാലകളിലൊന്നാണെന്ന് പരമേശ്വരന് ചൂണ്ടിക്കാട്ടി.
സോഷ്യല്‍ മീഡിയ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്ക് പരസ്പരം ബന്ധപ്പെടാനുള്ള സാഹചര്യമാണുണ്ടാക്കിയിട്ടുള്ളതെന്ന് ഡീന്‍ ഡോ. എസ്. വെങ്കിട്ടരാമന് ചൂണ്ടിക്കാട്ടി. രാജ്യത്തെ ഏറ്റവും ഉന്നതവും പ്രമുഖവുമായ പത്ത് സര്വകലാശാലകളിലൊന്നാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തങ്ങളുടെ കരിയറിലും ജീവിതം കെട്ടിപ്പടുക്കുന്നതിലും അമൃത വഹിച്ച പങ്ക് നിരവധിപേര്‍ പങ്കിട്ടു. ഭാവിപ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് സംഗമത്തില്‍ ചര്‍ച്ചയും നടന്നു.
പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്കാരം കോയമ്പത്തൂര്‍ ആര്‍ഡിഒ എസ്. മധുരന്തങ്കി, ജിഡി ഗ്രൂപ്പ് ചെയര്മാന് രാജാ ശരവണന്, റൂട്ട്സ് ഇന്ത്യാ ലിമി. മാനേജര്‍ ഭരത്കുമാര്‍ എന്നിവര്‍ക്ക് നല്കി. അലുമിനി പ്രസിഡന്റ് പ്രൊഫ. ആര്. സുബ്ബറാവു സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: