ആലപ്പുഴ: മതപരാവര്‍ത്തനം നടത്തി ഹിന്ദു ധര്‍മ്മത്തിലേക്ക് മടങ്ങിയ യുവാവിനു ജോലി നിഷേധിച്ചതായി പരാതി. ‘ഘര്‍ വാപസി’യുടെ ഭാഗമായി വിശ്വഹിന്ദു പരിഷത്തിന്റെ സഹായത്തോടെ ഞായറാഴ്ച ഹിന്ദു ധര്‍മ്മത്തിലേക്ക് മടങ്ങിയ ചേപ്പാട് പാലത്തറയില് സജീവനാണ് ജോലി നഷ്ടമായത്.
തിരുവല്ലയിലെ ഒരു സ്വകാര്യ വെല്‍ഡിങ് സ്ഥാപനത്തിലെ ജീവനക്കാരനായ സജീവന് ഇന്നലെ ജോലിക്കെത്തിയപ്പോള്‍ ജോലിക്ക് കയറേണ്ടെന്ന് ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ട സ്ഥാപന ഉടമ പറയുകയായിരുന്നു. ഇക്കാര്യത്തില്‍ സ്ഥാപന ഉടമയുമായി ചര്‍ച്ച നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഹിന്ദു സംഘടനാ നേതാക്കള്‍ പറഞ്ഞു.
കടുത്ത മതവൈരം പുലര്‍ത്തുന്ന ചില രാഷ്ട്രീയക്കാരുടെയും മതനേതൃത്വത്തിന്റെയും ഇടപെടലുകളാണ് ഇതിനു പിന്നിലെന്നാണ് വിവരം. അതിനിടെ പരാവര്‍ത്തന ചടങ്ങുകള്‍ നടന്ന ഏവൂര്‍ പയ്യന്നൂര്‍ ലക്ഷ്മി നാരായണ ക്ഷേത്രത്തിന്റെ അവകാശി ശശിയെ കോണ്‍ഗ്രസുകാരനായ ചേപ്പാട് പഞ്ചായത്തംഗം ഉമ്മന്‍ പഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണപിള്ള എന്നിവര്‍ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ചേപ്പാട് കണിച്ചനല്ലൂര് ഗ്രാമത്തില്‍ ഞായറാഴ്ച എട്ടു കുടുംബങ്ങളിലെ 32 പേരാണ് ക്രൈസ്തവ മതത്തില്‍ നിന്ന് ഹിന്ദുമതത്തിലേക്ക് പരാവര്‍ത്തനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: