തൃശൂര്‍: പരാതിയില്ലാതെ ഘര്‍ വാപസിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടേത് ഹിന്ദു വിരുദ്ധ നിലപാട്. നിര്‍ബന്ധിതമല്ലാത്ത പുനഃപരിവര്ത്തനമാണ് കൊല്ലത്തും ആലപ്പുഴയിലും നടന്നത്. അതിനാല്‍ അന്വേഷണത്തെ ഹിന്ദു സംഘടനകള്‍ എതിര്‍ക്കുന്നുമില്ല. എന്നാല്‍ ക്രൈസ്തവ മതപരിര്‍ത്തനം, ലൗ ജിഹാദ് എന്നിവ സംബന്ധിച്ച് നിരവധി പരാതികളാണ് ഹിന്ദു സംഘടനകള്‍ ആഭ്യന്തര മന്ത്രിക്കും മുഖ്യമന്ത്രിക്കുമുള്‍പ്പെടെ നല്‍കിയത്.
പ്രണയക്കുരുക്കില്‍പ്പെടുത്തി മതം മാറ്റുന്ന സംഭവങ്ങള്‍ മതഭീകര സംഘടനയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം വ്യാപകമാണ്. ആദിവാസി മേഖലയിലെ ക്രൈസ്തവ മതപരിവര്‍ത്തനം സംബന്ധിച്ച് ആദിവാസി നേതാക്കള്‍ തന്നെ പരാതി നല്‍കിയിരുന്നു. ഇതിലൊന്നും അന്വേഷം നടത്താത്ത സര്‍ക്കാരാണ് പരാതിയില്ലാത്ത സംഭവത്തില്‍ ഇന്റലിജന്‍സ് എഡിജിപി ഹേമചന്ദ്രന്റെ നേതൃത്വത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. പരാതി ലഭിച്ചില്ലെന്ന് ജില്ലാ കളക്ടറും ക്രിസ്തുമതത്തിലെ അവഹേളനം മടുത്താണ് തിരികെ വരുന്നതെന്ന് ഹിന്ദുമതം സ്വീകരിച്ചവരും പസ്യമായി പ്രതികരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: