ഹരിപ്പാട്: ക്രൈസ്തവ മതത്തില്‍ നിന്ന് സ്വമനസാലെ ഹിന്ദുധര്‍മ്മത്തിലേക്ക് മടങ്ങിയെത്തിയ കുടുംബങ്ങളെ ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികലടീച്ചര്‍ സന്ദര്‍ശിച്ചു.
ചേപ്പാട് മുട്ടം കണിച്ചനെല്ലൂര്‍ പാലത്തറ കുടുംബത്തിലെ എട്ടു സ്ത്രീകളും കുട്ടികളും 32 അംഗങ്ങളാണ് കഴിഞ്ഞ ദിവസം ഹിന്ദുമതത്തിലേക്ക് മടങ്ങിയെത്തിയത്.
പട്ടികജാതി വിഭാഗത്തില്‍ പെട്ട ഈ കുടുംബത്തിലെ അംഗങ്ങളെയാണ് ശശികല ടീച്ചര്‍ സന്ദര്‍ശിച്ചത്. ലക്ഷകണക്കിന് ഹിന്ദുകുടുംബങ്ങള്‍ പരിവര്‍ത്തനത്തിലൂടെ മറ്റുമതങ്ങളില്‍ ചേരുമ്പോള്‍ പ്രതികരിക്കാതെ സ്വധര്‍മ്മത്തിലേക്ക് മടങ്ങയെത്തുന്നവര്ക്ക് എതിരായി കോലാഹലങ്ങള്‍ നടത്തുന്ന രാഷ്ട്രീയക്കാര്‍ മതമാറ്റ നിരോധന നിയമം രാജ്യത്ത് നടപ്പിലാക്കുന്നതിന് ആത്മാര്‍ത്ഥത കാട്ടണമെന്ന് ശശികല ടീച്ചര്‍ ആവശ്യപ്പെട്ടു.
ആലപ്പുഴയിലെ എട്ട് കുടുംബങ്ങള്‍ സ്വധര്‍മ്മത്തിലേക്ക് മടങ്ങിയെത്തിയതിന് പാര്‍ലമെന്റിലും നിയമസഭയിലും കോലാകലഹങ്ങള് നടത്തുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. ചതിയിലും വഞ്ചനയിലൂടെയാണ് മറ്റ് മതക്കാര്‍ ഹിന്ദുക്കളെ പരിവര്‍ത്തനം നടത്തുന്നത്. ചതിമനസിലാക്കുമ്പോള് ഇവര്‍ തിരികെ സ്വധര്‍മ്മത്തിലേക്ക് മടങ്ങുന്നതിന് ആരും കോലാഹലകങ്ങള് നടത്തേണ്ട.
ഹൈന്ദവ ആചാര പ്രകാരം ചടങ്ങുകള്‍ നടത്തുന്നതിന് ക്ഷേത്രങ്ങളില്‍ അനുമതി നല്‍കിയതിന്റെ പേരില്‍ പോലീസ് ക്ഷേത്ര ഉടമകളെ ഭീഷണിപ്പെടുത്തുന്ന നടപടി ഉപേക്ഷിക്കണം. പോലീസിനെ നിയന്ത്രിക്കാന്‍ മന്ത്രി രമേശ് ചെന്നിത്തല തയ്യാറായില്ലെങ്കില്‍ സംഘപരിവാര്‍ സംഘടനകള്‍ സംയുക്തമായി പ്രതിഷേധ പരിപാടികള്‍ ആരംഭിക്കുമെന്നും ശിശികല ടീച്ചര്‍ പറഞ്ഞു.
ഹിന്ദുഐക്യവേദി സംസ്ഥാന കമ്മറ്റി അംഗം ജി.മോഹനന്‍നായര്‍, ജില്ലാ സെക്രട്ടറി ജി. ശശികുമാര്‍, വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. പ്രതാപ് ജി.പണിക്കര്‍, സംഘപരിവാര്‍ നേതാക്കളായ വിജിത്ത്, രതീഷ് എന്നിവരും ടീച്ചര്‍ക്കൊപ്പം ഉണ്ടായിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: