ന്യൂദല്‍ഹി: മതപരാവര്‍ത്തനം അടക്കമുള്ള വിഷയങ്ങളുടെ പേരില്‍ പ്രതിപക്ഷം പാര്‍ലമെന്റില്‍ ബഹളം തുടരുന്നു. സഭാ സമ്മേളന കാലാവധി കഴിയാന്‍ ഇനി ഏതാനും ദിവസം മാത്രം ബാക്കിയിരിക്കെയാണ് മറ്റൊരു വിഷയവും ഇല്ലാത്തതിനാല്‍ പ്രതിപക്ഷം ഇവയുടെ പേരില്‍ പാര്‍ലമെന്റ് അലങ്കോലമാക്കിക്കൊണ്ടിരിക്കുന്നത്.
മുന്‍ പ്രധാനമന്ത്രി വാജ്പേയിയുടെ ജന്മദിനമായ ഡിസംബര്‍ 25-ന് സദ്ഭരണ ദിനം ആഘോഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയെന്നും ക്രിസ്മസ് ദിവസമായ അന്ന് സ്കൂള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യപ്പെട്ടെന്നും ആരോപിച്ച് ദിവസങ്ങള്‍ക്കു മുന്‍പു പ്രതിപക്ഷം തുടങ്ങിയതാണ് ബഹളം. ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നു വിശദീകരിച്ചിട്ടും ഇന്നലെയും ഈ പേരില്‍ ഇരുസഭകൡലും പ്രതിപക്ഷം ബഹളം ഉണ്ടാക്കി.
പാര്‍ലമെന്റിനെ സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിച്ചെന്നാരോപിച്ച് കോണ്‍ഗ്രസും എന്‍സിപിയും ഇടതുപക്ഷവും തൃണമൂല്‍ കോണ്‍ഗ്രസും ഇന്നലെ ലോക്സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. മന്ത്രിമാരായ സ്മൃതി ഇറാനി, വെങ്കയ്യ നായിഡു എന്നിവര്‍ക്കെതിരെ അവകാശലംഘന പ്രമേയം കൊണ്ടുവരുമെന്നും അവര്‍ പറയുന്നുണ്ടായിരുന്നു. അന്ന് ഒരു ഓണ്‍ലൈന്‍ ഉപന്യാസ മല്‍സരം മാത്രമേ സംഘടിപ്പിച്ചിട്ടുള്ളുവെന്നും ക്രിസ്തുമസിന് പതിവു പോലെ സ്കൂളുകള്‍ക്ക് അവധിതന്നെയാണെന്നും സ്മൃതി ഇറാനി സഭയില്‍ ആര്ത്തിച്ചിട്ടും പ്രതിപക്ഷം വഴങ്ങിയില്ല.
‘ഘര്‍ വാപസി’ എന്ന മതപരാവര്‍ത്തന വിഷയത്തില്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ വിശദീകരിക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: