ബറെയ്ലി: ഉത്തര്‍പ്രദേശിലെ നങ്കാര ഗ്രാമത്തില്‍ ഹോംവര്‍ക്ക് ചെയ്യാതിരുന്നതിനെ തുടര്‍ന്ന് അദ്ധ്യാപകന്റെ മര്‍ദ്ദനമേറ്റ നഴ്സറി വിദ്യാര്‍ത്ഥി മരിച്ചു. ഏഴുവയസുകാരനായ അരജിനാണ് മരിച്ചത്.
ഹോം വര്‍ക്ക് ചെയ്തില്ലെന്നും ഫീസ് അടച്ചില്ലെന്നുമുള്ള കാരണത്താല്‍ കുട്ടിയുടെ തല ഭിത്തിയോട് ചേര്‍ത്ത് ഇടിക്കുകയായിരുന്നു. ഇടിയെ തുടര്‍ന്ന് കുട്ടിയുടെ മൂക്കിലൂടെ രക്തം വരുകയും ബോധം നഷ്ടപ്പെടുകയും ചെയ്തു.
കുട്ടിക്ക് സുഖമില്ലെന്നും കൂട്ടിക്കൊണ്ടുപോകാന്‍ ആവശ്യപ്പെട്ട് സ്കൂള്‍ അധികൃതര്‍ കുട്ടിയുടെ മാതാപിതാക്കളെ അറിയിച്ചു.
മാതാപിതാക്കള്‍ സ്കൂളിലെത്തിയപ്പോള്‍ കുട്ടി അബോധാവസ്ഥയിലായിരുന്നു. ആശുപത്രിയിലെത്തുന്നതിന് മുമ്പുതന്നെ മരണം സംഭവിച്ചിരുന്നു.
പോസ്റ്റ്മോര്‍ട്ടത്തില്‍ കുട്ടിയുടെ തലയ്ക്കേറ്റ മര്‍ദ്ദനമാണ് മരണത്തിന് കാരണമാക്കിയതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സ്കൂള്‍ മാനേജര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: