ന്യൂദല്‍ഹി: ഇറ്റലിയില്‍ തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കടല്‍ക്കൊലക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഇറ്റാലിയന്‍ നാവികന് നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.ഹൃദയശസ്ത്രക്രിയ നടത്തേണ്ടതിനാല്‍ ഇറ്റലിയില്‍ തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് നാവികന് ഹര്‍ജി നല്‍കിയത്.
കസ്റ്റഡിയിലിരിക്കെ പക്ഷാഘാതമുണ്ടായതിനെത്തുടര്‍ന്ന് ഇറ്റലിയില്‍ ചികിത്സ തേടാന്‍ ലത്തോരെക്ക് നാലു മാസത്തേക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസിലെ പ്രതിയായ രണ്ടാമത്തെ നാവികന് സാല്‍വത്തോറെ ജിറോണ്‍ ക്രിസ്മസ് ആഘോഷത്തിനായി ഇറ്റലിയില്‍ പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നു. രണ്ട് ഹര്‍ജികളും ജസ്റ്റീസ് എച്ച്.എല്‍. ദത്തുവിന്റെ ബഞ്ച് തള്ളി.
2011 ല്‍ നടന്ന കൊലപാതകക്കേസില്‍ ഇത്രയും കാലമായിട്ടും അന്വേഷണം പൂര്‍ത്തീകരിക്കാനോ കുറ്റപത്രം നല്‍കാനോ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: