ന്യൂദല്‍ഹി: ഓടുന്ന ബസില്‍ യുവതി മാനഭംഗത്തിനിരയായ ക്രൂരമായ സംഭവത്തിന് ഇന്ന് രണ്ടു വയസ്സ്. ദല്‍ഹിയിലും രാജ്യത്താകെയും പ്രതിഷേധത്തിന്റെ കൊടുങ്കാറ്റുയര്‍ത്തിയ സംഭവം നടന്നിട്ട് രണ്ടു വര്‍ഷം പൂര്‍ത്തിയാകുന്നതിനെ ഞെട്ടലോടെ ഓര്‍ക്കുകയാണ് തലസ്ഥാനം.
മെഴുകുതിരി തെളിയിച്ചും മനുഷ്യച്ചങ്ങല തീര്‍ത്തും മറ്റുമായി സാമൂഹികപ്രവര്‍ത്തകര്‍ സ്ത്രീ സുരക്ഷയുടെ സന്ദേശമുയര്‍ത്തി ദല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ ഒത്തുചേരും.ജന്തര്‍മന്ദിറില്‍ മെഴുകുതിരി കത്തിച്ചും തെരുവ് നാടകത്തിലൂടെയും ആ പെണ്‍കുട്ടിയെ ദില്ലിക്കാര് ഓര്‍ത്തു. പെണ്‍കുട്ടിയുടെ രക്ഷിതാക്കളും ജന്തര്‍മന്ദിറിലെ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ എത്തി.
‘നിര്‍ഭയ’ എന്നു പേരിട്ട പെണ്‍കുട്ടിയുടെ മാനഭംഗവും മരണവും ദല്‍ഹിയില്‍ ഒട്ടേറെ സുരക്ഷിതത്വ ചര്‍ച്ചകള്‍ക്കും ചില്ലറ മുന്‍കരുതല്‍ ക്രമീകരണങ്ങള്‍ക്കും വഴിയൊരുക്കിയെങ്കിലും ഇതിന്റെ വാര്‍ഷികം വരുമ്പോള്‍ സാമൂഹികപ്രവര്‍ത്തകര്‍ നിരാശയിലാണ്.
രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ ദല്‍ഹിയില്‍ സ്ത്രീകള്‍ വീണ്ടും അരക്ഷിതബോധത്തിന്റെ പിടിയില്‍തന്നെ.
യൂബര്‍ ടാക്സി വിളിച്ച യുവതിയെ െ്രെഡവര്‍ ഭീഷണിപ്പെടുത്തി മാനഭംഗം ചെയ്ത കേസിന്റെ അലയൊലികള്‍ക്കിടയിലാണ് നിര്‍ഭയ സംഭവത്തിന്റെ വാര്‍ഷികം വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: