ബെംഗളൂരു: ഭാരത ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒയ്ക്ക് 2015 തിരക്കിന്റേതാവും. പുതുവര്‍ഷത്തില്‍ സ്വദേശിയും വിദേശിയുമായ പത്ത് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിക്കാനാണ് ഇസ്രൊ തയ്യാറെടുക്കുന്നത്.
ഭാരതം വിക്ഷേപിക്കുന്ന വിദേശ ഉപഗ്രഹങ്ങളില്‍ മൂന്നെണ്ണം ബ്രിട്ടന്റേതാണ്. ഇന്തോനേഷ്യയില്‍ നിന്നുള്ള രണ്ടെണ്ണം കൂടി ചേരുമ്പോള്‍ വ്യാവസായിക അടിസ്ഥാനത്തിലെ വിക്ഷേപണങ്ങളുടെ എണ്ണം അഞ്ചാകും. വിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്ന സ്വന്തം ഉപഗ്രഹങ്ങളുടെ എണ്ണവും അഞ്ചു തന്നെ. അതില്‍ നാലെണ്ണം നിരീക്ഷണ ഉപഗ്രഹങ്ങള്‍; മറ്റൊരണ്ണം വാര്‍ത്താവിനിമയ ദൗത്യമുള്ളതും.
‘നാലു ഉപഗ്രഹങ്ങള്‍കൂടി ചേരുന്നതോടെ ഇന്ത്യന്‍ റീജിണല്‍ സാറ്റലൈറ്റ് നാവിഗേഷന്‍ സംവിധാനം പൂര്‍ണമാവും. നാല്‍പ്പതോളം ട്രാന്സ്പോന്ഡേഴ്സുകളുള്ള വന്‍കിട വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-15 ഫ്രഞ്ച് ഗയാനയിലെ ആരിയന്‍ എയര്സ്പേസിലെ ആരിയന്‍ റോക്കറ്റ് ഉപയോഗിച്ചാകും വിക്ഷേപിക്കുക. മറ്റൊരു വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ് -6ഉം വിക്ഷേപണത്തിന് തയ്യാറെടുക്കുന്നു’- ഇസ്രോ ചെയര്മാന് കെ. രാധാകൃഷ്ണന് പറഞ്ഞു. സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രത്തിനുമുള്ള ബഹിരാകാശ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഗവേഷണ- പരീക്ഷണങ്ങള്‍ ഒരു പദ്ധതിക്കുവേണ്ടി മാത്രമായിട്ടുള്ളതല്ല. വലിയ റോക്കറ്റുകള്‍ക്കുള്ള ക്രയോജനിക് എന്ജിന് വികസിപ്പിക്കുന്നു. രണ്ടുവര്‍ഷത്തിനുശേഷം വിക്ഷേപണം സാധ്യമാകും, വന്‍ വാര്‍ത്താവിനിമയ സാറ്റലൈറ്റുകളെ വഹിക്കാന്‍ ശേഷിയുള്ള ജിഎസ്എല്‍വി റോക്കറ്റുകളിലൂടെ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ദൗത്യത്തിലേക്ക് ഇസ്രോ അതിന്റെ വിഭവശേഷിയെ വിനിയോഗിക്കുകയാണോയെന്ന ചോദ്യത്തിന് ഉത്തരമായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: