ന്യൂദല്‍ഹി: രാജ്യത്ത് മരുന്ന് പരീക്ഷണങ്ങളില്‍ 2013 ഫെബ്രുവരി വരെ കുറഞ്ഞത് 370 മരണം നടന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ വിവിധ കോടതികളിലുള്ള കേസുകളില്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയിരിക്കുന്നത് വെറും 21 കേസുകളില്‍ മാത്രം. നഷ്ടപരിഹാരം നാല് ലക്ഷം മുതല്‍ 40 ലക്ഷം രൂപവരെ മാത്രമാണെന്നും ഉദ്യോഗസ്ഥന്മാര് പറയുന്നു.
മരുന്ന് പരീക്ഷണങ്ങളില്‍ മരിച്ച 370-ല്‍ 222 (60%) കേസുകള്‍ ഒരു റെഗുലേറ്ററി പാനല്‍ പരിശോധിച്ചു.
എന്നാല്‍ വിചാരണയില്‍ മരുന്ന് പരീക്ഷണം മൂലം മരിച്ചു എന്നു കണ്ടെത്തിനഷ്ടപരിഹാരം നല്‍കിയത് 21എണ്ണത്തിന് മാത്രമാണ്. എന്നാല്‍ നഷ്ടപരിഹാരം കണ്ടെത്തിയ രീതി തികച്ചും അശാസ്ത്രീയമാണെന്നും അതില്‍ വിദഗ്ധരായവര്‍ ഉണ്ടായിരുന്നില്ലെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. മരുന്നു പരീക്ഷണങ്ങളുടെ ആധികാരികത പരിശോധിക്കുവാനും ഈ സമിതിക്ക് യാതൊരു യോഗ്യതയും ഉണ്ടായിരുന്നില്ല.
ഭാരതത്തില്‍ മരുന്ന് പരീക്ഷണ വ്യവസായം 3500 കോടി രൂപവരുമെന്നാണ് കണക്കാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: