ന്യൂദല്‍ഹി: സിഡ്നിയിലെ കോഫി ഷോപ്പില്‍ ബന്ദിയാക്കപ്പെട്ടവരില്‍ ഇന്ത്യക്കാരനുമുണ്ടെന്ന് സ്ഥിരീകരണം. ഐ.ടി പ്രൊഫഷണലായ വ്യക്തിയാണ് ബന്ദിയാക്കപ്പെട്ട ഇന്ത്യക്കാരില്‍ ഒരാള്‍. ഇന്ഫോസീസിലെ ജീവനക്കാരനാണിയാളെന്ന് കാന്‍ബെറയിലെ ഹൈക്കമ്മീഷണര്‍ അറിയിച്ചു.
ബന്ദികളില്‍ ഒരു ഐ.ടി പ്രൊഫഷണലുമുള്ളതായി കേന്ദ്രപാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യ നായിഡുവും അറിയിച്ചു. എന്നാല്‍ ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ആന്ധ്രാ പ്രദേശ് സ്വദേശികളായ ഏതാനും പേരും ബന്ദികളാക്കപ്പെട്ടിട്ടുണ്ടെന്ന് ഐ.ബി.എന്‍- സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഓസ്ട്രേലിയയുടെ വാണിജ്യ നഗരമായ സിഡ്നിയിലെ ഒരു കഫേയിലാണ് ആയുധധാരിയായ യുവാവ് ജനങ്ങളെ ബന്ധികളാക്കിയത്. എത്രപേര്‍ ഇയാളുടെ ബന്ദികളായി കഫേയില്‍ ഉണ്ടെന്നത് വ്യക്തമല്ല. മുപ്പത് മുതല്‍ നാല്‍പ്പതുപേര്‍ വരെയെന്നാണ് പ്രാഥമിക വിവരം.
ആയുധധാരി പ്രധാനമന്ത്രി ടോണി അബോട്ടുമായി സംസാരിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിന്റെ പതാക എത്തിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: