ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ പതിനെട്ടും ഝാര്‍ഖണ്ഡിലെ പതിനഞ്ചും നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള നാലാം ഘട്ട തെരഞ്ഞെടുപ്പ് ഡിസംബര്‍ 14-ന്.ജമ്മുവില്‍
ബിജെപി 17 സ്ഥാനാര്‍ത്ഥികളെയും ബിഎസ്പി ആറു സ്ഥാനാര്‍ത്ഥികളെയും സിപിഐ, സിപിഎം, എസ്പി എന്നിവര്‍ ഓരോ സ്ഥാനാര്‍ത്ഥിയെയും കോണ്‍ഗ്രസ്, ജെകെപിഡിപി, ജെകെഎന്‍ എന്നിവര്‍ 18 സ്ഥാനാര്‍ത്ഥികളെയും, എന്‍സിപി രണ്ടു സ്ഥാനാര്‍ത്ഥികളെയും ജെകെഎന്‍പിപി 11 സ്ഥാനാര്‍ത്ഥികളെയും മത്സരിപ്പിക്കുന്നു. 58 സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുമുണ്ട്.
ഝാര്‍ഖണ്ഡില്‍ ബിജെപി 13 സ്ഥാനാര്‍ത്ഥികളെയും ജെവിഎം(പി), ബിഎസ്പി എന്നിവര്‍ 14 സ്ഥാനാര്‍ത്ഥികളെയും കോണ്‍ഗ്രസ് 11 സ്ഥാനാര്‍ത്ഥികളെയും സിപിഐ മൂന്നു സ്ഥാനാര്‍ത്ഥികളെയും സിപിഎം, എന്‍സിപി, എജെഎസ്യു എന്നിവര്‍ രണ്ടു സ്ഥാനാര്‍ത്ഥികളെയും ആര്‍ജെഡി നാലു സ്ഥാനാര്‍ത്ഥികളെയും ജെഎംഎം 15 സ്ഥാനാര്‍ത്ഥികളെയും അംഗീകാരമില്ലാത്ത പാര്‍ട്ടികള്‍ 70 സ്ഥാനാര്‍ത്ഥികളെയും മത്സരിപ്പിക്കുന്നു. 67 സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: