കൊല്‍ക്കത്ത: ലൂയി പതിനാലാമനെ ഓര്‍മ്മിപ്പിക്കുന്ന വിധത്തില്‍ ബംഗാള്‍ ഡെപ്യൂട്ടി സ്പീക്കറുടെ ആക്രോശം.
ഞാന്‍ തന്നെയാണ് മുഖ്യമന്ത്രിയും സര്‍ക്കാരും പറുയന്നത് അനുസരിച്ചാല്‍ മതി. എന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് നേതാവു കൂടിയായ സോനാലി ഗുഹയുടെ പ്രഖ്യാപനം.
ഹൗറയിലെ റസിഡന്റ്സ് അസോസ്സിയേഷന് പ്രസിഡന്റിനെ ഭീഷണിപ്പെടുത്തുന്നതും ദേഹോപദ്രവും ഏല്പ്പിക്കുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കാറിന് ചുങ്കം ചോദിച്ചതിന്റെ പേരില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതാവ് അബു ആയേഷ് ടോള്‍പ്ലാസ ജീവനക്കാരനെ മര്‍ദ്ദിച്ചതിനു പിന്നാലെയാണ് ഈ സംഭവം. റസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് ഡോ. നഗേന്ദര്‍ റായിയെ ഫ്ളാറ്റില്‍ നിന്നും പുറത്താക്കുമെന്നുംപ്രവര്ത്തന രഹിതമായ ലിഫ്റ്റില്‍ അടച്ചിടുമെന്നും ഭീഷണിപ്പെടുത്തിയിരുന്നതായി ദൃശ്യങ്ങളില്‍ തെളിയുന്നു. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. ഞാന്‍ തന്നെയാണ് സര്‍ക്കാര്‍, ഞആന്‍ തന്നെ മുഖ്യമന്ത്രി, മറക്കരുത് എന്ന ആക്രോശമാണ് അവര്‍ നടത്തിയത്. വെല്ലുവിളിച്ചാല്‍ ഭവിഷ്യത്ത് നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്കി.
ഒരു സ്ത്രീ ഡോക്ടറെ ചെരുപ്പുകൊണ്ട് തല്ലുന്ന ദൃശയങ്ങളും ഇതോടൊപ്പം പുറത്തുവന്നിട്ടുണ്ട്. അപ്പാര്‍ട്ടുമെന്റില്‍ ഗര്‍ഭിണിയായ സ്ത്രീക്ക് ഒരു പ്രശ്നമുണ്ടായപ്പോള്‍ അത് പരിഹരിക്കുന്നതിനും ആശുപത്രിയില്‍ കൊണ്ടു പോകുന്നതിനുമാണ് താന്‍ അവിടെ ചെന്നത്. ലിഫ്റ്റ് ഉപയോഗിക്കണമെന്ന് പറഞ്ഞപ്പോള്‍ അത് സാധ്യമല്ലെന്ന് പറഞ്ഞു. രാത്രി 11 മണിക്ക് ശേഷം ആസമയത്ത് ലിഫ്റ്റ് നിയമപ്രകാരം പ്രവര്‍ത്തിക്കാന്‍ പാടുള്ളതല്ല എന്നാണ് ഫ്ളാറ്റ് അസോസിയേഷന് നിയമത്തില്‍ പറയുന്നത്. ഒരമ്മയെന്ന നിലയ്ക്കും തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകയെന്ന നിലയ്ക്കുമാണ് താന്‍ ഫ്ളാറ്റില്‍ എത്തിയതെന്ന് ഗുഹ പറയുന്നു.
24 മണിക്കൂറും ഡെപ്യൂട്ടി സ്പീക്കര്‍ അല്ല. താന്‍ ഒരു മനുഷ്യനാണ്. നാഗേന്ദ്ര റായിയും കുടുംബവും ബിജെപി പ്രവര്‍ത്തകരാണെന്നാണ് അവരുടെ ആരോപണം. അവരിതിനെ രാഷ്ട്രീയമായി മുതലെടുക്കാന്‍ ശ്രമിക്കുകയാണെന്നും ഗുഹ പറഞ്ഞു. മുഖ്യമന്ത്രി തന്നോട് ശാന്തത പാലിക്കാന്‍ ആവശ്യപ്പെട്ടതിനാല്‍ താന്‍ അത് പാലിക്കുകയാണ്. ഡെപ്യൂട്ടി സ്പീക്കറുടെ പദവി മറക്കരുതെന്നും മമത ഓര്‍മ്മിപ്പിച്ചു. നേരത്തെ ഗുഹ മമത മുഖ്യമന്ത്രിയുടെ സഹായിയായിരന്നു. രാഷ്ട്രീയ എതിരാളികള്‍ക്കു നേരേയും സര്‍ക്കാര്‍ ജീവനക്കാര്‍ക്കു നേരേയും അവര്‍ ഗുഹ മോശമായ പദ പ്രയോഗങ്ങളാണ് നടത്തിയിരുന്നത്. ഒരു പോലീസ് ഉദ്യോഗസ്ഥനെ കാട്ടുപന്നിയെന്ന് അവര്‍ നേരത്തെ അധിക്ഷേപിച്ചിരുന്നു. റായ് കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: