മുംബൈ : പ്രമുഖ ബോളീവുഡ് നടന് ദിലീപ് കുമാര്‍ ആശുപത്രിവിട്ടു. ട്രാജഡി നായകന് എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ 92ാം ജന്മദിനവുമായിരുന്നു ഇന്നലെ.
കഴിഞ്ഞ ശനിയാഴ്ചയാണ് ജലദോഷവും ശ്വസതടസ്സവും മൂലം ദിലീപിനെ മുംബൈ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ് ചെയ്തതെന്നു അദ്ദേഹത്തെ ചികിത്സിച്ച ഡോ. ജലീല്‍ പര്‍കര്‍ അറിയിച്ചു. പ്രശ്സ്ത ശ്വാസകോശ വിദഗ്ധന്‍ കൂടിയാണ് പര്‍കര്‍. പൂര്‍ണ്ണമായും അസുഖത്തില്‍ നിന്നും മോചിതനാണ് ദിലീപ് കുമാര്‍. മെഡിറ്റേഷനും മറ്റും പിന്തുടര്ന്നാല് മാത്രം മതിയാവുന്നതാണെന്നും ഡോക്ടര്‍ അറിയിച്ചു.
ജന്മദിനത്തോടനുബന്ധിച്ച് ലതാമങ്കേഷ്കര്‍, അനുപം ഖേര്‍ എന്നിങ്ങനെ ഒട്ടനവധി ബോളീവുഡ് താരങ്ങള്‍ അദ്ദേഹത്തിന് ജന്മദിനാശംസകള് നേര്‍ന്നു. 1922 ഡിസംബര്‍ 11ന് പെഷവാറിലാണ് മുഹമ്മദ് യൂസഫ് ഖാന് എന്ന ദിലീപ് കുമാര്‍ ജനിച്ചത്. ഇപ്പോള്‍ പാക്കിസ്ഥാനിലാണ് പെഷവാര്‍. 60ഓളം ഹിന്ദിസിനിമകളില്‍ ദീലീപ് കുമാര്‍ അഭിനയിച്ചിട്ടുണ്ട്. മധുമതി, ദോവദാസ്, ക്രാന്തി, ശക്തി, കര്‍മ്മ എന്നിങ്ങനെ നിരവധി ക്ലാസിക് സിനിമകളിലും ദിലീപ് വേഷം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: