ന്യൂദല്‍ഹി: ഇന്‍ഷ്വറന്‍സ് നിയമദേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി. ഇനി ബില്‍ അടുത്താഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കും. കോണ്‍ഗ്രസിന്റെ പിന്തുണയോടെ ബില്‍ പാസാക്കുമെന്നാണ് സൂചന.
ഇന്‍ഷ്വറന്‍സ് രംഗത്ത് നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി 26 ശതമാനത്തില്‍ നിന്ന് 49 ശതമാനമാക്കി ഉയര്‍ത്താനുള്ളതാണ് ബില്‍.പാര്‍ലമെന്ററി സെലക്ട് കമ്മറ്റിയുടെ പരിഗണനയിലായിരുന്ന ബില്‍ ബുധനാഴ്ചസര്ക്കാരിന് സമര്‍പ്പിച്ചിരുന്നു.
ചികില്‍സാച്ചെലവ് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇന്‍ഷ്വറന്‍സ് ഭാരതത്തിന്റെ എല്ലാ മേഖലകളിലേക്കും കടന്നുചെല്ലേണ്ടിയിരിക്കുന്നു. ഈ മേഖലയില്‍ കൂടുതല്‍ പണം ഒഴുേകണ്ടിയിരിക്കുന്നു. വരുന്ന അഞ്ചു വര്‍ഷത്തിനുള്ളില്‍ 36000 കോടി രൂപയെങ്കിലും അധികമായി വേണ്ടതുണ്ടെന്നാണ് ഇന്‍ഷ്വറന്‍സ് കമ്പനികളുടെ കണക്ക്.
ഇന്ന് ഭാരതത്തിലെ നാലു ശതമാനം പേര്‍ക്കു മാത്രമേ ഏതെങ്കിലും തരത്തിലുള്ള ഇന്‍ഷ്വറന്‍സ് ഉള്ളൂ.
ബില്‍ സര്‍ക്കാര്‍ തിങ്കളാഴ്ച സഭയില്‍ അവതരിപ്പിച്ചേക്കും.വിദേശ നിക്ഷേപ പരിധി ഉയര്‍ത്തിയെങ്കിലും കമ്പനികളുടെ നിയന്ത്രണം ഭാരതീയരുടെ കൈകളില്‍ തന്നെയായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: