ന്യൂദല്‍ഹി: ആഗ്രയില്‍ ഇരുനൂറോളം പേര് ഹിന്ദുമതത്തിലേക്ക് തിരികെ എത്തിയ സംഭവം പാര്‍ലമെന്റില്‍ ബഹളമുണ്ടാക്കാന്‍ പ്രതിപക്ഷം ഉപയോഗിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ അധീനതയില്‍ വരുന്ന വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്ന പ്രതിപക്ഷ നിലപാടിനെ കേന്ദ്രപാര്‍ലമെന്ററികാര്യ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി സഭയില്‍ ചോദ്യം ചെയ്തു.
സംസ്ഥാനങ്ങളുടെ പരിധിയില്‍ വരുന്ന വിഷയങ്ങളില്‍ നടപടി സ്വീകരിക്കേണ്ടത് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് യാതൊരു ചുമതലയുമില്ല. സംഭവവുമായി ബന്ധപ്പെട്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, നഖ്വി പറഞ്ഞു.
കോണ്‍ഗ്രസ്, സിപിഎം, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, ബിഎസ്പി എന്നീ പാര്‍ട്ടികള്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തെത്തി. ശൂന്യവേളയിലാണ് വിഷയം ഉന്നയിച്ചത്. പ്രധാനമന്ത്രി മറുപടി പറയണമെന്ന സിപിഎം അംഗം സീതാറാം യെച്ചൂരിയുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: