തിരുവനന്തപുരം: മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയിയുടെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് രാഹുല്‍ഗാന്ധി. തിരുവനന്തപുരത്ത് കെപിസിസി എക്സിക്യൂട്ടീവ് യോഗത്തില്‍ സംസാരിക്കവെയാണ് വാജ്പേയിയുടെ പ്രവര്‍ത്തനങ്ങളെ രാഹുല്‍ പുകഴ്ത്തിയത്. വാജ്പേയിയുടെ ആദര്‍ശത്തോട് വിയോജിപ്പുണ്ടെങ്കിലും അദ്ദേഹം പുലര്‍ത്തിയ ജനാധിപത്യ മര്യാദകളെ അംഗീകരിക്കേണ്ടതുണ്ട്. ഇന്ന് മോദിയുടെ ഭരണത്തില്‍ ജനാധിപത്യ വിരുദ്ധ പ്രവണതകളാണെന്ന് രാഹുല്‍ കുണ്ഠിതപ്പെട്ടു.
ഗ്രൂപ്പിസമല്ല കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആദര്‍ശങ്ങളോടുള്ള പ്രതിബദ്ധതയാണ് പ്രവര്‍ത്തകര്‍ക്ക് വേണ്ടത്. എല്ലാവരെയും ഉള്‍ക്കൊണ്ട് കൊണ്ടു മുന്നോട്ടുപോയാലേ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ എത്താനാവൂ എന്നും രാഹുല്‍ പറഞ്ഞു.
സിപിഎമ്മിന്റെ വിഭാഗീയതയില്‍ നിന്നും കോണ്‍ഗ്രസ് പാഠമുള്‍ക്കൊള്ളണമെന്ന് അദ്ധ്യക്ഷ പ്രസംഗം നടത്തിയ കെപിസിസി അദ്ധ്യക്ഷന്‍ വി.എം.സുധീരന് പറഞ്ഞു. ഗ്രൂപ്പിസത്തിന്റെ അതിപ്രസരം ഒഴിവാക്കണം. രാഷ്ട്രീയലക്ഷ്യം വച്ച് അഴിമതി ആരോപിച്ച് വ്യക്തികളെ തേജോവധം ചെയ്യുന്ന രീതി ശരിയല്ല. അത് യഥാര്‍ത്ഥ അഴിമതിക്കാരെ രക്ഷിക്കാന്‍ മാത്രമേ ഉപകരിക്കൂ, സുധീരന് പറഞ്ഞു.
കേരളത്തില്‍ ബിജെപിയുടെ പ്രവര്‍ത്തനത്തെ കോണ്‍ഗ്രസ് ഗൗരവത്തോടെ കാണണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തില്‍ ബിജെപി മുന്നേററ പാതയിലാണ്. ചെറിയ വിഷയങ്ങളില്‍ പോലും അവര്‍ സജീവമായി പ്രതികരിക്കുന്നുണ്ട്. സിപിഎം ദുര്‍ബലപ്പെടുന്നത് ബിജെപിക്ക് ഗുണകരമാവാതെ ശ്രദ്ധിക്കണം, ചെന്നിത്തല പറഞ്ഞു.
കോണ്‍ഗ്രസ്സില്‍ പുതിയ പ്രവര്‍ത്തനശൈലി വേണമെന്ന് എകെആന്റണി പറഞ്ഞു. മുകുള്‍വാസ്നിക്, ഉമ്മന്‍ചാണ്ടി, വയലാര്‍ രവി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: