തിരുവനന്തപുരം: പൂട്ടിയ ബാറുകള്‍ തുറക്കുന്നതിനായി കോഴ വാങ്ങിയെന്ന ആരോപണത്തിന് വിധേയനായ മാണിക്കെതിരെ കേസെടുക്കാമെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ സംഘം വിജിന്‍ലസ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കി.
വിജിലന്‍സ് ലീഗല്‍ അഡൈ്വസറുടെ നിയമോപദേശവും അന്വേഷണ റിപ്പോര്‍ട്ടുമാണ് റേഞ്ച് ഡിവൈ:എസ്.പി സുരേഷ് കുമാര്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം.പോളിന് കൈമാറിയത്. കോഴ വാങ്ങിയെന്ന ബിജു രമേശിന്റെ ആരോപണമാണ് വിജിലന്‍സ് അന്വേഷിച്ചത്.
മാണി പണം വാങ്ങിയതായി വിജിലന്‍സിന് ലഭിച്ചിരിക്കുന്ന മൊഴികള്‍ കണക്കിലെടുക്കാമെന്ന് നിയമോപദേശത്തില്‍ പറയുന്നു. പണം മാണിയുടെ വീട്ടില്‍ എത്തിച്ചത് താനാണെന്ന ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴിയും പ്രാഥമികമായി കണക്കിലെടുക്കാവുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ആരോപണം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ടതോടെയാണ് സര്‍ക്കാര്‍ ക്വിക്ക് വെരിഫിക്കേഷന് ഉത്തരവിട്ടത്. അന്വേഷണ സമയപരിധി വെള്ളിയാഴ്ച അവസാനിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: