കൊച്ചി: സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തനാനുമതി ജനുവരി 20വരെ ഹൈക്കോടതി നീട്ടി നല്കി. മദ്യനയത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടെന്ന എജിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കോടതി തീരുമാനം.
ത്രീ, ഫോര്‍ സ്റ്റാര്‍ ബാറുകളുടെ പ്രവര്‍ത്തനാനുമതിയാണ് ഡിവിഷന് ബെഞ്ച് നീട്ടി നല്‍കിയത്. മദ്യനയം സംസ്ഥാനത്തെ വിനോദ സഞ്ചാരം,തൊഴില്‍ മേഖലകളിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെകുറിച്ച് പഠനം നടത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചു.
ഇതിനായി ടൂറിസം, തൊഴില്‍ സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളതെന്നും അഡ്വക്കെറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം സര്‍ക്കാര്‍ മാറ്റങ്ങള്‍ വരുത്തുമെന്നും എജി ഹൈക്കോടതി ഡിവിഷന് ബെഞ്ചിനെ അറിയിച്ചു.
റിപ്പോര്‍ട്ട് ലഭിച്ച ശേഷം സര്‍ക്കാര്‍ മാറ്റങ്ങള്‍ വരുത്തുമെന്നും എജി ഹൈക്കോടതി ഡിവിഷന് ബെഞ്ചിനെ അറിയിച്ചു. ഇതേതുടര്‍ന്നാണ് ബാറുകളുടെ പ്രവര്‍ത്താനാനുമതി കോടതി നീട്ടി നല്‍കിയത്.
വിഷയത്തില്‍ രേഖാമൂലമുള്ള തീരുമാനം എ.ജി കോടതിയില്‍ സമര്‍പ്പിച്ചു. ബാര്‍ കേസുകള്‍ പരിഗണിക്കുന്നത് നാലാഴ്ചത്തേക്ക് നീട്ടണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഇടക്കാല ഉത്തരവ് നീക്കണമെന്ന് ചൂണ്ടിക്കാട്ടി കെ.സി.ബി.സി മദ്യവിരുദ്ധസമിതി സമര്‍പ്പിച്ച ഹര്‍ജി ഹൈകോടതി തള്ളി.
ഹരജിയില്‍ അപാകതകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ കെ.ടി ശങ്കരന്, പി. രാജന് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഹരജി തള്ളിയത്. ജനുവരി 14ന് കേസ് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: