ന്യൂദല്‍ഹി: 1993ലെ മുംബയ് സ്ഫോടന കേസിലെ പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കുന്നതിനുള്ള സ്റ്റേ സുപ്രീംകോടതി നീട്ടി.
വധശിക്ഷ പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മേമന് നല്കിയ പുന:പരിശോധനാ ഹര്‍ജിയില്‍ മഹാരാഷ്ട്ര സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിനോടും സി.ബി.ഐയോടും നിലപാട് അറിയിക്കാനും കോടതി ഉത്തരവിട്ടു. ഹര്‍ജിയില്‍ തീര്‍പ്പാകുന്നത് വരെയാണ് സ്റ്റേ. കേസ് വീണ്ടും ജനുവരി 28ന് പരിഗണിക്കും.
നേരത്തെ യാക്കൂബ് മേമന് നല്കിയ ദയാഹര്‍ജി രാഷ്ട്രപതി പ്രണബ് മുഖര്‍ജി തള്ളിയിരുന്നു. 1993ല്‍ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും സിനിമാഹാള്‍ എന്നിവയടക്കം പതിമൂന്ന് ഇടങ്ങളിലുണ്ടായ സ്ഫോടനങ്ങളില്‍ 257 പേരാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: