ശ്രീനഗര്‍, റാഞ്ചി: ഝാര്‍ഖണ്ഡിലെയും ജമ്മു കശ്മീരിലെയും മൂന്നാം ഘട്ട തെരഞ്ഞെടുപ്പിലും മികച്ച പോളിംഗ്. ഭീകര- വിഘടനവാദ- മാവോയിസ്റ്റ് ഭീഷണികള്‍ തള്ളി ജനങ്ങള്‍ നിര്‍ഭയം വോട്ടു ചെയ്തു. രണ്ടു സംസ്ഥാനങ്ങളിലും വോട്ടിംഗ് 70 ശതമാനത്തിനു മുകളിലുണ്ടെന്നാണ് പ്രാഥമിക സൂചനകള്‍.
ചെറിയ അക്രമസംഭവങ്ങള്‍ ഒഴിച്ചാല്‍ വോട്ടെടുപ്പ് സമാധാനപരമായിരുന്നു.
ബാരാമുള്ളയിലെ ഗുല്‍മാര്‍ഗ് പോളിംഗ് ബൂത്തിലേക്ക് ഇന്നലെ രാവിലെ അജ്ഞാതര്‍ പെട്രോള്‍ ബോംബെറിഞ്ഞു. ആര്‍ക്കും പരിക്കില്ല. ഇതൊഴിച്ചാല്‍ ബദ്ഗാം, പുല്‍വാമ, ബാരാമുള്ള ജില്ലകൡലെ 16 മണ്ഡലങ്ങൡലെയും തെരഞ്ഞെടുപ്പ് ശാന്തമായിരുന്നു.
കഴിഞ്ഞ ദിവസം ഭീകരാക്രമണത്തില്‍ പതിനൊന്നു പേര് കൊല്ലപ്പെട്ട സ്ഥലം ബാരാമുള്ള മണ്ഡലത്തിലാണ്.കൊടുംതണുപ്പ് വകവെക്കാതെയാണ് കശ്മീരില്‍ ജനങ്ങള്‍ വോട്ടു ചെയ്യാന്‍ എത്തിയത്.
ഝാര്‍ഖണ്ഡിലെ 17 മണ്ഡലങ്ങളിലും ജനം ഇന്നലെ വിധിയെഴുതി. നവംബര്‍ 25ലെ ആദ്യഘട്ടത്തില്‍ 13 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടന്നു. ഡിസംബര്‍ രണ്ടിന് തെരഞ്ഞെടുപ്പ് നടന്ന 20 മണ്ഡലങ്ങളും നക്സല്‍ബാധിത പ്രദേശങ്ങളായിരുന്നെങ്കിലും അവിടെയും നല്ല പോളിംഗായിരുന്നു.ഈ മാസം 20നാണ് അവസാന ഘട്ട വോട്ടെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: