ന്യൂദല്‍ഹി: മുന്‍കേന്ദ്ര മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായിരുന്ന ജസ്വന്ത് സിങ് അബോധാവസ്ഥയിലായിട്ട് നാലു മാസം.
മുറിയില്‍ വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെത്തുടര്‍ന്ന് ആഗസ്റ്റ് എട്ടിനാണ് 76 കാരനായ ജസ്വന്തിനെ ദല്‍ഹിയിലെ സൈനികാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ലഭ്യമായ എല്ലാ ചികില്‍സയും നല്‍കുന്നുണ്ടെങ്കിലും ഒരു പുരോഗതിയും ഇതുവരെ കാണാനില്ല. മുതിര്‍ന്ന ഒരു ഡോക്ടര്‍ പറഞ്ഞു. ന്യൂറോ സര്ജന്മാരടക്കം സദാ പരിചരണത്തിനുണ്ട്. ജസ്വന്തിന്റെ ഒരു ബന്ധു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: