ബംഗളൂരു: ഛത്തീസ്ഗഡില്‍ അടുത്തിടെ വന്ധ്യംകരണ ശസ്ത്രക്രിയക്കിടെ 13 യുവതികള്‍ കൊല്ലപ്പെട്ടത് രാജ്യത്ത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. പ്രാഥമിക വികസനം പോലും ഇനിയും കൈവരിക്കാത്ത സംസ്ഥാനങ്ങളിലാണ് ഇത്തരത്തില്‍ അണുബാധ മൂലമുള്ള മരണങ്ങള് ഉണ്ടാകുന്നതെന്നായിരുന്നു കുറ്റപ്പെടുത്തലുകള്‍.
എന്നാല്‍ വികസിത സംസ്ഥാനങ്ങളിലെ സ്ഥിതി ഇതിനേക്കാള്‍ മോശമാണെന്ന് റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നു. വലിയ വികസനം എത്തിയിട്ടുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 2010 ജനുവരിക്കും 2013 ഏപ്രിലിനുമിടയില്‍ 41 ശതമാനം സ്ത്രികളാണ് വന്ധ്യംകരണശസ്ത്രക്രിയ മൂലം മരിച്ചിട്ടുള്ളത്.
അതായത് 567 ശസ്ത്രക്രിയ നടന്നതില്‍ 232 പേര് ഓപ്പറേഷനുശേഷം മരിച്ചിട്ടുണ്ട്. ഇതില്‍ കര്‍ണ്ണാടകയില്‍ മാത്രം 61 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
2010-2013 വര്‍ഷങ്ങളില്‍ തമിഴ്നാട്ടില്‍ 105, ആന്ധ്രാപ്രദേശില്‍ (തെലങ്കാന ഉള്‍പ്പടെ) 36, കര്‍ണ്ണാടക(61) കേരളം(3) എന്നിങ്ങനെയാണ് കണക്കുകള്‍ പുറത്തുവന്നിട്ടുള്ളത്. വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കിടെ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതും ഈ കാലയളവിലാണ്. 184 പേരാണ് ശസ്ത്രക്രിയയ്ക്കിടെ മരിച്ചത്. 2012ല്‍ ഇത് 160ആയും 2013ല്‍ അത് 39 ആയും കുറഞ്ഞിരുന്നു.
സ്ത്രീകളുടെ മരണ നിരക്ക് ഉയരുന്നത് ശസ്ത്രക്രിയയ്്ക്കിടെയുണ്ടാകുന്ന വേദന മൂലമോ, അല്ലെങ്കില്‍ ശരിയായ രീതിയില്‍ അനസ്തേഷ്യ നല്‍കാത്തതിനാലോ ആണെന്നാണ് പ്രമുഖ ഗൈനക്കോളജിസ്റ്റ് പ്രതികരിച്ചു. കൂടാതെ ശസ്ത്രക്രിയയ്ക്കുശേഷമുണ്ടാകുന്ന അണുബാധയും മരണനിരക്ക് വര്‍ധിപ്പിക്കാന്‍ കാരണമായിട്ടുണ്ട്.
അണുവിമുക്തമാക്കാത്ത ഉപകരണങ്ങള്‍ ശസ്ത്രക്രിയയ്ക്കായി ഉപയോഗിക്കുന്നതാണ് രോഗികള്‍ക്ക് അണുബാധയുണ്ടാക്കാന്‍ കാരണം. പൊതുവെ വന്ധ്യംകരണശസ്ത്രക്രിയയ്ക്കിടെ മരിക്കാനുള്ള സാധ്യത 0.01 ശതമാനം മാത്രമാണ്. അതേസമയം ഈ കാലയളവില്‍ 21952 വന്ധ്യംകരണ ശസ്ത്രക്രിയകള്‍ പരാജയപ്പെട്ടാതായും കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്. ഇതില്‍ 1945 കേസുകള്‍ നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലായാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: