തിരുവനന്തപുരം: പൊതുമരാമത്തുവകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ഓഫീസ് കേന്ദ്രീകരിച്ച് വന്‍ അഴിമതി നടക്കുന്നതായി ഭരണകക്ഷി എംഎല്‍എ ഗണേഷ് കുമാര്‍. മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലെ മൂന്ന് പേര് വന്‍ അഴിമതിയാണ് നടത്തികൊണ്ടിരിക്കുന്നതെന്നും ഗണേഷ് കുമാര്‍ നിയമസഭയില്‍ പറഞ്ഞു.
മറ്റൊരു മന്ത്രിക്കെതിരെയും തെളിവുണ്ടെന്ന് ഗണേഷ് കുമാര്‍ നിയമസഭയില്‍ പറഞ്ഞു. അടിയന്തിരപ്രമേയ ചര്‍ച്ചകള്‍ക്ക് ശേഷം സഭ ശ്രദ്ധക്ഷണിക്കലിലേക്ക് കടക്കുമ്പോഴാണ് ഗണേഷിന്റെ ഇടപെടല്‍ ഉണ്ടായത്. ഒരു ഫയല്‍ ഉയര്‍ത്തിക്കാട്ടിയാണ് ഗണേഷ് അഴിമതി ആരോപണം ഉന്നയിച്ചത്. പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസിലെ അബ്ദുള്‍ റാഷിദ്, അബ്ദുള്‍ റഹീം, നസിമൂദീന് എന്നിവര്‍ അഴിമതിക്കാരാണെന്നാണ് ഗണേഷ് കുമാര്‍ ആരോപിച്ചത്.
കോടികളുടെ വന്‍ അഴിമതിയാണ് വകുപ്പില്‍ നടക്കുന്നത്. അനീതിയും അഴിമതിയും ഒരു നാണയത്തിലെ ഇരുവശങ്ങളാണ്. വിഷയം നിയമസഭാ സമിതി അന്വേഷിക്കണമെന്നും തന്റെ പക്കല്‍ ഇതിനുള്ള തെളിവുണ്ടെന്നും അവ എവിടെ വേണമെങ്കിലും നല്കാന് തയ്യാറാണെന്നും ഗണേഷ്കുമാര് വ്യക്തമാക്കി. പൊതുമരാമത്ത് വകുപ്പിലെ അഴിമതിയില്‍ സിബിഐ അന്വേഷണം വേണമെന്നും ഗണേഷ്കുമാര് ആവശ്യപ്പെട്ടു. രണ്ടു പേര് തെറ്റു ചെയ്താന്‍ ഒരാള്‍ മാത്രം കുറ്റക്കാരനാണെന്ന് പറയുന്നത് ശരിയല്ല. മറ്റൊരു മന്ത്രി കൂടി അഴിമതിക്കാരാണെന്ന തെളിവു തന്റെ പക്കലുണ്ടെന്ന് ചില കടലാസുകള്‍ ഉയര്‍ത്തിക്കാട്ടി ഗണേഷ് പറഞ്ഞു. ഇതിനെ യുഡിഎഫ് എംഎല്‍എമാര്‍ എതിര്‍ത്തു.
താനടക്കമുള്ള എംഎല്‍എമാരോട് വന്‍ അനീതിയാണ് വകുപ്പ് കാണിക്കുന്നത്. അതിനു പിന്നില്‍ മറ്റു ചില ലക്ഷ്യങ്ങളുണ്ടാകാം. എഞ്ചിനീയര്‍മാരുടെ സ്ഥലംമാറ്റത്തില്‍ 60 ലക്ഷം രൂപ വരെ കൈക്കൂലി വാങ്ങുന്നുണ്ട്. ഒരു പഞ്ചായത്തില്‍ തന്നെ 65 റോഡുകള്‍ക്ക് അനുമതി നല്കിയ സംഭവം വരെ ഉണ്ടായിട്ടുണ്ടെന്നും ഗണേഷ്കുമാര് ചൂണ്ടിക്കാട്ടി. യുഡിഎഫ് എംഎല്‍എ എന്ന നിലയിലാണ് ആരോപണം ഉന്നയിക്കുന്നത്. കയ്യാലപ്പുറത്തിരിക്കുന്ന ആളല്ല താനെന്നും ഗണേഷ് പറഞ്ഞു.
അതേസമയം, മുന്‍കൂര്‍ നോട്ടീസില്ലാതെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് സ്പീക്കര്‍ റൂളിങ് നല്കി. സഭക്ക് പുറത്ത് വാര്‍ത്താസമ്മേളനം നടത്തി ആരോപണം ഉന്നയിക്കുന്നവരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്ന് ഗണേഷ് പറഞ്ഞു. ഗണേഷിന്റെ വെളിപ്പെടുത്തല്‍ കയ്യടിയോടെയാണ് പ്രതിപക്ഷ അംഗങ്ങള്‍ സ്വീകരിച്ചത് . ഭരണകക്ഷി എംഎല്‍എ ഉന്നയിച്ച ഗുരുതരമായ ആരോപണം നിയമസഭാ സമിതി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് ആവശ്യപ്പെട്ടു.
ഗണേഷ് കുമാറിന്റെ ആരോപണം നിഷേധിച്ച ഇബ്രാഹിം കുഞ്ഞ് ഗണേഷിന്റെ സഭയിലെ പ്രകടനം പ്രേതം ആവാഹിച്ചതുപോലെയാണെന്നും കൂട്ടിച്ചേര്‍ത്തു. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയും മാറാട് കൂട്ടക്കൊല നടന്ന സമയത്ത് കോഴിക്കോട് കളക്ടറുമായിരുന്ന ടി ഒ സൂരജിനെതിരെ അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ഈയിടെയാണ് നടപടിയുണ്ടായത്. അന്ന് തനിക്ക് ചില കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്ന് ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു.
മന്ത്രി സഭയിലെ രണ്ടു മന്ത്രിമാര്‍ അഴിമതിക്കാരാണെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്മാന് ആര്.ബാലകൃഷ്ണ പിള്ളയും മുമ്പ് ആരോപിച്ചിരുന്നു.
ഗണേഷ് കുമാറിന്റെ ആരോപണം നിഷേധിച്ച ഇബ്രാഹിം കുഞ്ഞ് ഗണേഷിന്റെ സഭയിലെ പ്രകടനം പ്രേതം ആവാഹിച്ചതുപോലെയാണെന്നും കൂട്ടിച്ചേര്‍ത്തു. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയും മാറാട് കൂട്ടക്കൊല നടന്ന സമയത്ത് കോഴിക്കോട് കളക്ടറുമായിരുന്ന ടി ഒ സൂരജിനെതിരെ അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ഈയിടെയാണ് നടപടിയുണ്ടായത്. അന്ന് തനിക്ക് ചില കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്ന് ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു.
മന്ത്രി സഭയിലെ രണ്ടു മന്ത്രിമാര്‍ അഴിമതിക്കാരാണെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്മാന് ആര്.ബാലകൃഷ്ണ പിള്ളയും മുമ്പ് ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: