ആലപ്പുഴ: പക്ഷിപ്പനി മൂലം താറാവുകള്‍ ചത്തൊടുങ്ങിയതിനും കൊന്നൊടുക്കിയതിനും കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്കുമ്പോള് അവയെ പരിപാലിച്ചിരുന്ന തൊഴിലാളികളെ സര്‍ക്കാരും ജനപ്രതിനിധികളും കണ്ടില്ലെന്ന് നടിക്കുന്നതായി ആക്ഷേപം വ്യാപകമാകുന്നു. തൊഴില്‍ നഷ്ടപ്പെട്ട് പ്രതിസന്ധിയിലായ തങ്ങളെക്കുറിച്ച് പറയാന്‍ ആരുമില്ലെന്ന് അവര്‍ പരാതിപ്പെടുന്നു. താറാവ് കര്‍ഷകരുടെ വരുമാനം നിലച്ചതും താറാവുകളെ കൂട്ടത്തോടെ നശിപ്പിച്ചതും വഴി ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത് തൊഴിലാളികളാണ്.
5,000 മുതല്‍ 25,000 വരെ താറാവുകളുള്ള കര്ഷകന് നാലും അഞ്ചും തൊഴിലാളികളാണുണ്ടായിരുന്നത്.
ഏഴായിരം മുതല്‍ പതിനായിരം രൂപ വരെയാണ് ഇവര്‍ക്ക് മാസശമ്പളമായി ലഭിച്ചിരുന്നത്. താറാവുകള്‍ ഇല്ലാതായതോടെ തൊഴില്‍ നഷ്ടമാകുകയും വരുമാനം നിലയ്ക്കുകയും ചെയ്തു. അസംഘടിതരായ തൊഴിലാളികളുടെ സംരക്ഷണത്തിനായി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടപടികളൊന്നും ഉണ്ടായിട്ടില്ല. ആയിരം താറാവുള്ള കര്‍ഷകനു പ്രതിദിനം എഴു നൂറിനും-എണ്ണൂറിനും ഇടയില്‍ മുട്ടകള്‍ ലഭിക്കുമായിരുന്നു. നാലായിരത്തിനും അയ്യായിരത്തിനുമിടയില്‍ ലഭിച്ചിരുന്ന വരുമാനത്തില്‍ തീറ്റയ്ക്കും തൊഴിലാളികളുടെ കൂലിയ്ക്കും പുറമെ നാമമാത്രമായ വരുമാനമാണ് ലഭിച്ചിരുന്നത്. എന്നാല്‍ താറാവുകളെ കൊന്നൊടുക്കിയതോടെ വരുമാനം പൂര്‍ണമായും നിലച്ചു.
കുഞ്ഞുങ്ങളെ വാങ്ങിയതും അവയ്ക്കുള്ള തീറ്റയും തൊഴിലാളികളുടെ തീറ്റക്കൂലിയുമുള്പ്പടെ ഇപ്പോഴത്തെ സ്ഥിതിയനുസരിച്ചു ലക്ഷങ്ങളുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടായിട്ടുള്ളത്. ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്തതും വട്ടിപ്പലിശയ്ക്കെടുത്തതും ഉള്‍പ്പടെ തിരിച്ചടക്കാന്‍ കഴിയാത്ത അവസ്ഥയും കര്‍ഷകര്‍ അനുഭവിക്കുന്നു.
കുട്ടനാട്ടിലടക്കം പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ കുറഞ്ഞത് ആറുമാസമെങ്കിലും താറാവു കൃഷി ഇനി നടക്കില്ല. ഈ സാഹചര്യത്തില്‍ തൊഴിലാളികളുടെ അവസ്ഥ വീണ്ടും പരിതാപകരമാകും.
നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് വേണ്ടി രംഗത്ത് വന്ന രാഷ്ട്രീയപാര്‍ട്ടികളും മറ്റ് സംഘടനകളും പക്ഷെ തൊഴിലാളികളെ കണ്ടില്ലെന്ന് നടിക്കുന്നു. കര്‍ഷകര്‍ക്ക് സഹായം നല്ക്കുന്നതിനൊപ്പം തന്നെ അവരെ ആശ്രയിച്ച് ഉപജീവനം നടത്തിയിരുന്ന തൊഴിലാളികളെ കൂടി സംരക്ഷിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടപടികള്‍ ഉണ്ടാകണമെന്ന ആവശ്യം ശക്തമായിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: