ആലപ്പുഴ: ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ തൃക്കാര്‍ത്തിക പൊങ്കാല ഇന്ന് നടക്കും. കേരളത്തിനകത്തും പുറത്തുനിന്നും ലക്ഷക്കണക്കിന് ഭക്തര്‍ പങ്കെടുക്കും. ചക്കുളത്തുകാവില്‍ പൊങ്കാല അര്‍പ്പിച്ച് ദേവിയെ തൊഴുതാല്‍ സകല ദുരിതവും അകലുമെന്നാണ് വിശ്വാസം.
രാവിലെ 7.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. എട്ടിന് വിളിച്ചുചൊല്ലി പ്രാര്‍ത്ഥന, ഒമ്പതിന് ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി പണ്ടാര പൊങ്കാല അടുപ്പില്‍ അഗ്നി പകരും. മാതാ അമൃതാമന്ദമയി മഠം സെക്രട്ടറി പൂര്‍ണാമൃതാനന്ദപുരി ഭദ്രദീപം തെളിക്കും. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി വീരേന്ദ്രകുമാര്‍ പൊങ്കാല ഉദ്ഘാടനം ചെയ്യും. ഭക്തര്‍ തയ്യാറാക്കിയ പൊങ്കാല അഞ്ഞൂറിലധികം പുരോഹിതന്മാരുടെ കാര്‍മ്മികത്വത്തില്‍ നേദിക്കും. കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി പൊങ്കാല ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.
വൈകിട്ട് ആറിന് പൊതുസമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. തോമസ് ചാണ്ടി എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി അനുഗ്രഹപ്രഭാക്ഷണം നടത്തും. സീമാ ജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്, കൊടിക്കുന്നില്‍ സുരേഷ് എംപി, കെ. വേണുഗോപാല്‍, അഡ്വ. കെ.കെ ഗോപാലകൃഷ്ണന് നായര്‍ എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: