കൊച്ചി: വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചുകൊണ്ട് കേരള ജനതയ്ക്ക് കെഎസ്ഇബിയുടെ ക്രിസ്മസ് സമ്മാനം. ഡിസംബറില്‍ അടയ്ക്കാന്‍ ലഭിച്ചിരിക്കുന്ന ബില്ലില്‍ കഴിഞ്ഞ തവണ അടച്ചതിനേക്കാള്‍ എഴുപത് ശതമാനം വരെയാണ് കൂടുതലെന്ന് ഉപഭോക്താക്കളും പറയുന്നു.
ആഗസ്റ്റ് 16 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇത് ഡിസംബറില്‍ അടയ്ക്കുന്ന ബില്ലില്‍ നല്‍കണം. നിരക്ക് വര്‍ധന ബാധിക്കുന്നത് 100 മുതല്‍ 200 യൂണിറ്റ് വരെ ഉപയോഗിക്കുന്ന സാധാരണക്കാരെയാണ്.
ഓരോ മാസവും ഉപയോഗിക്കുന്ന യൂണിറ്റ് കണക്കാക്കി രണ്ട് മാസത്തേക്ക് തുക എത്രയെന്ന് ആക്കുവാനുള്ള സംവിധാനം ഇല്ലെന്നാണ് അധികൃതര്‍ പറയുന്നത്. ഇത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെങ്കിലും തങ്ങള്‍ നിസ്സഹായകരാണത്രെ. കമ്പ്യൂട്ടറില്‍ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നത് രണ്ട് മാസത്തെ ഒരുമിച്ച് കണക്കാക്കുന്ന രീതിയിലാണ്.
ഇവിടെ കെഎസ്ഇബി, ജല അതോറിറ്റിയെ കണ്ടുപഠിക്കേണ്ടതാണ്. വെള്ളക്കരം രണ്ട് മാസത്തിലൊരിക്കലാണ് എടുക്കുന്നതെങ്കിലും ഒരുമാസം ഉപയോഗിച്ചതിന്റെ തുക കണക്കാക്കി രണ്ട് മാസത്തേക്കുള്ളബില്ലാണ് ജല അതോറിറ്റി നല്‍കുന്നത്.
വിചിത്രമായ മറ്റൊന്ന്, കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് നിരക്ക് വര്‍ധന നന്നെ കുറവാണെന്നതാണ്. 500 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് മുന്‍പുണ്ടായിരുന്ന ഏഴു രൂപ യൂണിറ്റ് നിരക്ക് ഇപ്പോല്‍ 7.50 ആക്കി. വര്‍ധന 7 ശതമാനം മാത്രം. എന്നാല്‍ 200 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്കാകട്ടെ 28 ശതമാനമാണ് വര്‍ധനവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: