കൊല്ലം: പായിക്കട ഗോഡൗണില്‍ നിന്നും കരിഞ്ചന്തയിലേക്ക് കടത്താന്‍ സൂക്ഷിച്ച 62 ചാക്ക് റേഷനരിയും ഗോതമ്പും കൊല്ലം ഈസ്റ്റ് പോലീസ് പിടിച്ചെടുത്തു. പോലീസിനെ കണ്ട് ലോറിയിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. കൊല്ലത്തെ കിഴക്കന്‍ മേഖലയിലെ റേഷന്‍കടകള്‍ വഴി പൊതുവിതരണത്തിനായുള്ളവയാണ് ഇവ എന്നാണ് പ്രാഥമിക നിഗമനം. റേഷന്‍ സാധനങ്ങള്‍ കടത്താന്‍ ഉപയോഗിച്ച ലോറിയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
റേഷന്‍ സാധനങ്ങള്‍ വ്യപകമായി കരിഞ്ചന്തയിലേക്ക് കടത്തുന്നുവെന്ന പരാതിയെത്തുടര്‍ന്ന് പായിക്കടയിലേയും കല്ലുപാലം ഭാഗങ്ങളിലെയും ഗോഡൗണുകള്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു. റേഷന്‍ സാധനങ്ങള്‍ കടത്തി വടക്കന്‍ ജില്ലകളിലെത്തിച്ച് പുതിയ ലേബല്‍ ചെയ്ത് വീണ്ടും വിപണിയിലേക്കെത്തിക്കുന്നത് വന്‍സാമ്പത്തിക ലാഭമാണ്. ഈ ശൃഖലയില്‍ കൂടൂതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്.
കൊല്ലം അസിസ്റ്റന്റ് കമ്മീഷണര്‍ കെ. ലാല്‍ജി, കൊല്ലം ഈസ്റ്റ് സിഐ എസ്. ഷെരീഫ്, എസ്ഐ എസ്. ജയകൃഷ്ണന്, എഎസ്ഐ ബി. മഹേഷ്്പിള്ള, ഗ്രേഡ് എസ്ഐ പ്രകാശ്, സിപിഒമാരായ ഹരിലാല്‍, സുനില്‍, സജിത്, പ്രവീണ്‍ എന്നിവരുടെ നേതൃത്തിലായിരുന്നു റെയ്ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: