കോഴിക്കോട്: ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ വേദി നിശ്ചയിച്ചു. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് കലോത്സവത്തിന്റെ പ്രധാനവേദിയാകും. ഇതു സംബന്ധിച്ച് ഏറെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. നേരത്തെ മാനാഞ്ചിറ മൈതാനം മുഖ്യവേദിയാക്കുന്നതിന് പരിഗണിച്ചെങ്കിലും കടുത്ത എതിര്‍പ്പ് എല്ലാ ഭാഗത്തു നിന്നും ഉയര്‍ന്നതിനെ തുടര്‍ന്ന് വേദി മാറ്റുകയായിരുന്നു.
യാത്രാസൗകര്യം പരിഗണിച്ചാണ് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടിന് നറുക്ക് വീണത്. 2002സെ കലോത്സവത്തിന് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് വേദിയായിരുന്നു. കോളേജിനുള്ള രണ്ടാമത്തെ വലിയ ഗ്രൗണ്ട് പാചകപ്പുരയാക്കാനും തീരുമാനമായി.
നിലവില്‍ കലോത്സവ കമ്മിറ്റി ചെയര്മാന് മന്ത്രി എം.കെ. മുനീറാണെങ്കിലും വേദി മാറുന്നതോടെ സ്ഥാനം കോഴിക്കോട് നോര്‍ത്ത് എംഎല്‍എയായ എ. പ്രദീപ് കുമാറിന് വിട്ടു നല്‍കേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: