തിരുവനന്തപുരം: ടി.ഒ. സൂരജിന്റെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ മക്കളുടെ വിദ്യാഭ്യാസത്തിന് വന്‍തുക ചെലവാക്കിയതിന്റെ ഉറവിടത്തെപ്പറ്റിയും അന്വേഷിക്കണമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എ. പ്രസാദ് ആവശ്യപ്പെട്ടു.
ടി.ഒ. സൂരജ് തന്റെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനായി ചെലവിട്ടത് 3 കോടി 42ലക്ഷം രൂപയാണ്. ഈ അനധികൃത പണത്തെ സംബന്ധിച്ച പൂര്‍ണ്ണ വിവരങ്ങള്‍ വിജിലന്‍സ് & ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടര്‍ വിന്‍സന്റ് എം. പോളിനു മുമ്പാകെ സംസ്ഥാന ജോയിന്റ് സെക്രട്ടറി വി. മനുപ്രസാദ് കൈമാറി. ഇക്കാര്യങ്ങള്‍ കൂടി അന്വേഷണത്തില്‍ ഉള്‍പ്പെടുത്താമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: