കൊച്ചി: ഫാക്ടിന്റെ പുനരുദ്ധാരണത്തിന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പദ്ധതി മാനേജ്മെന്റ് തള്ളി. സംസ്ഥാന സര്‍ക്കാരിന്റെ താത്പര്യ പ്രകാരമാണ് ഇതെന്നാണ് സൂചന.
കേന്ദ്രം ആവശ്യപ്പെട്ടതുപോലെ ഫാക്ടിന്റെ ഭൂമി പവര്‍ പ്ലാന്റിനായി വിട്ടുനല്‍കാനാവില്ലെന്ന് സി.എം.ഡി ജയ്വീര് ശ്രീവാസ്തവ ഇന്നലെ വ്യക്തമാക്കി.
ഫാക്ടിന്റെ ഭൂമി മറ്റു കാര്യങ്ങള്‍ക്ക് ഉപയോഗിക്കാനാവില്ല. പവര്‍ പ്ലാന്റിനേക്കാള്‍ കുറഞ്ഞ ചെലവില്‍ എല്‍എന്‍ജി ഉപയോഗിക്കുന്നതാണ് ഫാക്ടിന് അഭികാമ്യമെന്നും ശ്രീവാസ്തവ പറഞ്ഞു.
കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഫാക്ടിനുള്ള എല്‍.എന്‍.ജിക്ക് വാറ്റൊഴിവാക്കാന് തീരുമാനമെടുത്തിരുന്നു. ഇതുവഴി എല്‍.എന്‍.ജി വിലയില്‍ 14.5 ശതമാനം കുറവുണ്ടാകും.
എന്നാല്‍ ഫാക്ടിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും പുതിയ നിലപാട് കേന്ദ്ര സഹായം വൈകിപ്പിക്കും. ഫാക്ടിന് നിര്‍ദ്ദിഷ്ട പുനരുദ്ധാരണ പാക്കേജ് അനുവദിക്കാമെന്നും പകരം ഫാക്ടിന്റെ 140 ഏക്കര്‍ ഭൂമി പവര്‍ പഌന്റ് സ്ഥാപിക്കാന്‍ കൈമാറണമെന്നുമായിരുന്നു കേന്ദ്രം ആവശ്യപ്പെട്ടിരുന്നത്.
ഭൂമി നല്‍കാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാരും ഫാക്ടും തീരുമാനമെടുത്തതോടെ ഇനി കേന്ദ്രം എന്തു നിലപാട് സ്വീകരിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടിവരും.
ഫാക്ടിന്റെ ഇന്ധനാവശ്യങ്ങള്‍ പരിഹരിക്കാന്‍ കൂടി ഉതകുന്ന വിധത്തിലുള്ള പദ്ധതിയാണ് നിര്‍ദ്ദിഷ്ട പവര്പഌന്റ് വഴി കേന്ദ്രം ലക്ഷ്യമിട്ടത്. ഈ കേന്ദ്ര പദ്ധതിയെ അട്ടിമറിക്കുകയെന്ന ലക്ഷ്യവും സംസ്ഥാന സര്‍ക്കാരിനുണ്ടെന്നാണ് പുതിയ തീരുമാനം സൂചിപ്പിക്കുന്നത്.
നേരത്തെ ഫാക്ടിന്റെ ഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെടുകയായിരുന്നു. കേന്ദ്ര പവര്പ്ലാന്റ്് നിലവില്‍ വന്നാല്‍ പിന്നെ ബാക്കി ഭൂമി ഏറ്റെടുക്കാനും സംസ്ഥാന സര്‍ക്കാരിന് കഴിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: