കോട്ടയം: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന് പെരിയാര്‍ കടുവ സംരക്ഷണ പ്രദേശത്തെ നിത്യഹരിതവനം നശിക്കുന്നത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഗ്രീന്‍ ട്രൈബ്യൂണലിനെ സമീപിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വന്യജീവി ആവാസകേന്ദ്രങ്ങള്‍ നശിക്കാന്‍ ഇടവരരുത്. കടുവാ സംരക്ഷണ പ്രദേശത്ത് അപൂര്‍വ്വ ജീവജാലങ്ങളും ജൈവസമ്പത്തും ഉണ്ട്. ഈ പ്രദേശം വെള്ളത്തിനടിയിലായാല്‍ ഇവയെല്ലാം നശിക്കും. ഇപ്പോള്‍ തന്നെ 5.68 സ്ക്വയര്‍ കിലോമീറ്റര്‍ കടുവാ സംരക്ഷണ പ്രദേശം വെള്ളത്തിനടിയിലായി.
പേപ്പാറ ഡാമിന്റെ ഉയരം കൂട്ടാന്‍ ശ്രമിച്ചപ്പോള്‍ കേന്ദ്രം തന്നെ അത് തടഞ്ഞ് കത്ത് നല്‍കുകയായിരുന്നു.കേരളത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ത്തിയത് സംസ്ഥാനത്തോട് ആലോചിക്കുകപോലും ചെയ്യാതെയാണ്.
ശബരിമല സന്നിധാനത്ത് പോലും കടുവാ സംരക്ഷണപ്രദേശമായതിനാല് പകരം ഭൂമിയും പണവും നല്‍കിയതിന് ശേഷമാണ് വനഭൂമി വിട്ടുകിട്ടിയത്. ഗ്രീന്‍ ട്രൈബ്യൂണലിനെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് നിയമവിദഗ്ദ്ധരുമായി ചര്‍ച്ച നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: