കൊച്ചി: മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ അടുത്തയാഴ്ചത്തെ യോഗം അട്ടിമറിക്കാന്‍ നീക്കം. ഇപ്പോഴത്തെ ബോര്‍ഡിന്റെ പ്രവര്‍ത്തനം തുടക്കം മുതല്‍ വിവിധ പ്രശ്നങ്ങളില്‍പ്പെട്ട് തടസപ്പെടുകയാണ്. ഒരു വികസന-നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്താന്‍ അനുവദിക്കില്ലെന്ന ഉറച്ചനിലപാടിലാണ് ബോര്‍ഡംഗങ്ങളില്‍ ഭരണകക്ഷിയായ യുഡിഎഫിന്റെ പ്രതിനിധികള്‍ ഉള്‍പ്പെടെ പലരും. ഇതുമൂലം കോടിക്കണക്കിന് രൂപയാണ് ചെലവഴിക്കാതെ പാഴാകാന്‍ പോകുന്നത്. കമ്മീഷണര്‍ക്കും പ്രസിഡന്റിനുമെതിരേ പ്രവര്‍ത്തിച്ച് തുടര്‍ച്ചയായി ഭരണം സ്തംഭിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഇക്കൂട്ടര്‍.
ഭരണസ്തംഭനം മൂലം ഏറെ വലയുന്നത് സി, ഡി ഗ്രേഡിലുള്ള ക്ഷേത്രങ്ങളും അവിടുത്തെ നൂറുകണക്കിന് ജീവനക്കാരുമാണ്. കഴിഞ്ഞദിവസം ബോര്‍ഡ് യോഗം സിഐടിയുവിന്റെ നേതൃത്വത്തില്‍ ഉപരോധിക്കുകയും പ്രശ്നങ്ങള്‍ പെരുപ്പിച്ചു കാട്ടി വിവാദമാക്കാനുള്ള ശ്രമവുമുണ്ടായി.
അടുത്ത ബോര്‍ഡ് യോഗം നടക്കുന്ന 25 നും ഇതാവര്‍ത്തിച്ചേക്കും.
പ്രതിപക്ഷപക്ഷത്തിന്റെ റോള്‍ ഭരണപക്ഷക്കാര്‍ കൈക്കൊള്ളുന്നതെന്തെന്ന ചോദ്യമാണ് ഉയരുന്നത്. ഈ നിലപാടു തുടര്‍ന്നാല്‍ പ്രക്ഷോഭത്തിനിറങ്ങാന്‍ ഭക്തജന സംഘടനകള്‍ ആലോചിക്കുന്നു. കേരളത്തിലെ മറ്റ് ബോര്‍ഡുകളേക്കാള്‍ ഏറെ പരിതാപകരമാണ് മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ സ്ഥിതി. പ്രശ്നങ്ങള്‍ക്ക് അടയന്തര പരിഹാരം കാണാന്‍ വകുപ്പുമന്ത്രി ഇടപെട്ടേ മതിയാകൂെവന്നും ഭക്തജന സംഘടനകള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: