ആലപ്പുഴ: ഇടതുമുന്നണിയില്‍ എല്ലാവരും തുല്യരാണെന്നും യജമാനനും ഭൃത്യരുമില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്. അമ്പലപ്പുഴയില്‍ മത്സ്യത്തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫില്‍ പുതിയതായി ഒരു പാര്‍ട്ടി വരണമെങ്കില്‍ മുന്നണിയിലെ ആറ് ഘടകക്ഷികളും കൂടി തീരുമാനിക്കണം.
ഏതെങ്കിലും പാര്‍ട്ടിയുടെ പ്രവേശനം സംബന്ധിച്ച് ഒരു പാര്‍ട്ടിക്കോ ഒരു നേതാവിനോ തീരുമാനം എടുക്കാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ബാര്‍ കുഭകോണം നടത്തിയ കെ.എം. മാണിയെ ചിലര്‍ മഹത്വവത്ക്കരിക്കുകയാണ്. മന്ത്രിമാര്‍ കൈക്കൂലി വാങ്ങിയാല്‍ ഉദ്യോഗസ്ഥരും കൈക്കൂലി വാങ്ങും. കേരളം അഴിമതിയുടെയും കോഴയുടെയും നാടായി മാറി.
കേരളത്തില്‍ കോഴ ഭരണമാണ് നടക്കുന്നത്. മദ്യ നിരോധനം പോലും കോഴവാങ്ങാനുള്ള അടവായിരുന്നു. ബാര്‍ മുതലാളിമാരായിരുന്നു വി.എം. സുധീരന്റെ ജനപക്ഷ യാത്രക്ക് പന്തല്‍ കെട്ടികൊടുത്തത്. കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ കറക്കുകമ്പനിയായി മാറിയെന്നും പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു. ജില്ലാ പ്രസിഡന്റ് ജോയി സി.കമ്പക്കാരന്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: