ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പുമായി ബന്ധപ്പെട്ട് ദുരന്ത സാഹചര്യമുണ്ടായാല്‍ വനം വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രത്യേക നീന്തല്‍ പരിശീലനം ലഭിച്ച വിദഗ്ധരുടെ സേവനം ഉപയോഗപ്പെടുത്തും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകളും അടിയന്തിര ഘട്ടവും നേരിടുന്നതിന് ഉപയോഗിക്കുവാന്‍ തക്ക വിധത്തില്‍ ബോട്ടുകളെയും ഡ്രൈവര്‍മാരെയും തയ്യാറാക്കി നിര്‍ത്തിയിട്ടുമുണ്ട്.
പോസ്റ്റുകള്‍ വഴിയുള്ള ടെലിഫോണ്‍ ബന്ധം തകരാറുകള്‍ സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ വള്ളക്കടവിലുള്ള കണ്ട്രോള് റൂമിലേക്ക് അടിയന്തിര സന്ദേശങ്ങള്‍ക്കായുള്ള ഫോണ്‍ ബന്ധം ഭൂമിക്കടിയിലൂടെ കേബിള്‍ വഴി സ്ഥാപിക്കാനുള്ള വനം വകുപ്പിന്റെ ആവശ്യത്തിന് ബി.എസ്.എന്‍.എല്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കും. ഇതിന് വേണ്ടുന്ന ചിലവുകള്‍ പെരിയാര്‍ ഫൗണ്ടേഷനുമായി സഹകരിച്ച് ജില്ലാഭരണകൂടം വഹിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: