കോട്ടയം: ഇടതുമുന്നണി വന്‍തകര്‍ച്ച നേരിടുകയാണെന്ന് സിഎംപി സംസ്ഥാന അദ്ധ്യക്ഷന്‍ സി.പി. ജോണ്‍. പശ്ചിമബംഗാളില്‍ മുന്നണി മാത്രമല്ല, സിപിഎമ്മും തകര്‍ന്നുകഴിഞ്ഞു. അതിന്റെ തുടര്‍ച്ചയാണ് കേരളത്തിലും സംഭവിക്കുന്നത്.ജോണ്‍ ചൂണ്ടിക്കാട്ടി.
പീഡിപ്പിക്കപ്പെടുന്നവര്‍ക്ക് പീഡിപ്പിക്കുന്നവരോടുള്ള വിധേയത്വമാണ് എം.വി. രാഘവന്റെ മക്കള്‍ സിപിഎമ്മിനോട് പുലര്‍ത്തുന്നത്. രാഘവന് സ്വന്തം വീട് സന്ദര്‍ശിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടായിരുന്നു. അത് ഇനി ഉണ്ടാകരുതെന്ന് മക്കള്‍ ആഗ്രഹിച്ചു. അതില്‍ തെറ്റില്ല. അവരോട് ശത്രുതയില്ല. ജോണ്‍ പറഞ്ഞു.
എം.വി. രാഘവന്റെ മക്കളെ കൊല്ലാന്‍ സിപിഎം തീരുമാനിച്ചിരുന്നതാണ്. അന്നു അവരെ ഒളിച്ച് കടത്തിക്കൊണ്ടുപോയി രക്ഷപ്പെടുത്തിയതാണ്. അതെല്ലാം രാഷ്‌ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു. ജോണ്‍ തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: