തിരുവനന്തപുരം: പത്തനംതിട്ട മുന്‍ എസ് പി രാഹുല്‍ ആര് നായര്‍ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ കേസെടുക്കാന്‍ നിര്‍ദ്ദേശം.
പ്രാഥമീക അന്വേഷണം നടത്തിയ വിജിലന്‍സ് ഡയറക്ടറാണ് അന്വേഷണത്തിന് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.തിരുവനന്തപുരം യൂണിറ്റ് എസ്പിക്ക് അന്വേഷണ ചുമതല.
കഴിഞ്ഞ ഏപ്രിലില്‍ അടച്ചിട്ടിരുന്ന ക്വാറി തുറക്കാന്‍ അനുമതി നല്‍കുന്നതിന് 20 ലക്ഷം രൂപ കോഴ ആവശ്യപ്പെട്ടെന്നും ഇതില്‍ 17 ലക്ഷം രൂപ ഇടനിലക്കാര്‍ വഴി നല്‍കിയെന്നുമായിരുന്നു അദ്ദേഹത്തിനെതിരെയുള്ള പരാതി.
ആരോപണം സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്റെ എം പോളിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് കൈക്കൂലി വാങ്ങിയത് സംബന്ധിച്ച് വ്യക്തമായ തെളിവ് ലഭിച്ചതായാണ് സൂചന.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.ഐജി മനോജ് എബ്രാഹാമും എഡിജിപി ശ്രീലേഖയും ക്വാറി തുറക്കാന്‍ ആവശ്യപ്പെട്ടതായാണ് രാഹുല്‍ മൊഴി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: