Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

മരണത്തിനും മെരുങ്ങാത്ത ധീരത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2014, 04:47 pm IST
in Lifestyle

സ്വന്തം മാനം രക്ഷിക്കുവാനുള്ള പരിശ്രമത്തിനിടെ കൊലപാതകിയാകേണ്ടിവന്നവള്‍, ജീവനെക്കാള്‍ വില മാനത്തിനുണ്ടെന്ന് തെളിയിച്ചവള്‍, കൊലക്കയറിനുമുന്നില്‍ പതറാതെ നിന്ന ധീരവനിത ഇസ്ലാമിക രാജ്യമായ ഇറാനിയന്‍ ഭരണകൂടം നിര്‍ദ്ദാക്ഷിണ്യം തൂക്കിലേറ്റിയ റയ്ഹാന ജബ്ബാരിയാണ് ഈ വിശേഷണങ്ങളുടെ ഉടമ.

2007-ല്‍ ഇന്റലിജന്റ്‌സ് ഉദ്യോഗസ്ഥനായിരുന്ന മാര്‍താസ അബ്ദുള്‍ അലി സര്‍ബാനിയെ കൊലപ്പെടുത്തിയെന്നായിരുന്നു റയ്ഹാനയ്‌ക്ക് മേല്‍ ചുമത്തപ്പെട്ട കുറ്റം. തന്നെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച ഉന്നത ഉദ്യോഗസ്ഥനില്‍ നിന്ന് ആത്മരക്ഷയ്‌ക്ക് മറ്റൊരു മാര്‍ഗ്ഗവും ഇല്ലാതായപ്പോള്‍ കൈയില്‍ കിട്ടിയ കത്തികൊണ്ട് കുത്തി രക്ഷപ്പെടേണ്ടിവന്നു റയ്ഹാനയ്‌ക്ക്. ഇതേ തുടര്‍ന്ന് 19-ാം വയസ്സില്‍ കൊടുംകുറ്റവാളിയെന്നവണ്ണം ജയിലിലടക്കപ്പെട്ട റയ്ഹാനക്ക് തൂക്കുകയര്‍ വിധിച്ചത് 2009- ലാണ്. പിന്നെ തൂക്കിലേറ്റപ്പെടുന്നതിന് മുമ്പത്രയും നാള്‍ ജയിലധികൃതരുടെ ക്രൂരമായ പീഡനങ്ങളേറ്റ് അവള്‍ ജീവിച്ചു. ഈ മനുഷ്യാവകാശലംഘനത്തിനെതിരെ പല അന്താരാഷ്‌ട്ര സംഘടനകളും മുന്നോട്ടുവന്നു. എന്നാല്‍ അവരുടെ മുറവിളികള്‍ക്കൊന്നും റയ്ഹാനയുടെ വിധിയെ തടുക്കാനായില്ല.

മാതൃരാജ്യം റയ്ഹാനയ്‌ക്ക് മാപ്പ് കൊടുക്കാന്‍ തയ്യാറായില്ല. എങ്കിലും അവള്‍ ഒരുതുള്ളി കണ്ണീരും പൊഴിച്ചില്ല. ജീവനുവേണ്ടി യാചിച്ചതുമില്ല. എതിര്‍ഭാഗം അഭിഭാഷകന്‍ അവളുടെ മാനത്തെ വാക്കുകളിലൂടെ വീണ്ടും മുറിവേല്‍പ്പിച്ചപ്പോള്‍ മാത്രം തേങ്ങിപ്പോയ റയ്ഹാന തൂക്കുകയര്‍ തന്നിലേക്ക് അടുക്കുന്നതറിഞ്ഞിട്ടും തളര്‍ന്നില്ല. തന്റെ എല്ലാമായ ഉമ്മയ്‌ക്ക് അവള്‍ എഴുതി. സമൂഹത്തില്‍ എങ്ങനെ പെരുമാറണമെന്നും ജീവിക്കണമെന്നും പഠിപ്പിച്ച ഉമ്മയ്‌ക്കെഴുതിയ കത്തിലെ ഓരോ വരികളും മനുഷ്യമനഃസാക്ഷിയെ കുത്തി മുറിവേല്‍പ്പിക്കുന്നതാണ്. ഒപ്പം അമ്മ, മകള്‍ ബന്ധത്തിന്റെ ആഴവും മനസ്സിലാക്കിത്തരും. ”ഉമ്മ എന്നെ പഠിപ്പിച്ചിട്ടില്ലേ ഒരാള്‍ ഈ ജീവിതത്തിലേക്ക് വരുന്നത് അനുഭവങ്ങള്‍ നേടാനും ഓരോ പാഠങ്ങള്‍ പഠിക്കുവാനുമാണെന്ന്.

ഓരോ ജന്മവും ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുവാനായി സൃഷ്ടിക്കപ്പെട്ടതാണെന്നും പൊതുസ്ഥലങ്ങളില്‍ പെരുമാറുന്നതെങ്ങനെയെന്നും. എന്നാല്‍ അമ്മ പഠിപ്പിച്ച അറിവുകളൊന്നും എന്റെ സഹായത്തിനെത്തിയില്ല. എന്റെ പ്രിയപ്പെട്ട ഉമ്മ ചെയ്യേണ്ടത് ഇതു മാത്രം. എന്റെ ശരീരം മണ്ണില്‍ക്കിടന്ന് ജീര്‍ണിക്കാന്‍ ഇടവരുത്തരുത്. എന്റെ ഹൃദയവും വൃക്കകളും കണ്ണുകളും തുടങ്ങി ദാനം ചെയ്യാവുന്നതെല്ലാം വേണ്ടവര്‍ക്ക് സമ്മാനമായി നല്‍കണം. അത് എന്റേതാണെന്ന് അവര്‍ അറിയരുത്.” ഈ വാക്കുകള്‍ ലോക ജനതയുടെ കണ്ണുകളെയാകെ ഈറനണിയിക്കുന്നതാണ്.

അമ്മയുടെ വാക്കുകള്‍ മാത്രം കേട്ട് ജീവിച്ച റയ്ഹാന, ഒരു കൊതുകിനെപ്പോലും കൊല്ലാത്തവള്‍, ഒടുവില്‍ അവള്‍ക്ക് കൊലപാതകിയാകേണ്ടിവന്നു. കാലം ആ പെണ്‍കുട്ടിക്ക് കരുതിവെച്ചതാവട്ടെ തൂക്കുമരവും. നീതി നിഷേധിച്ചവര്‍ക്കും തന്നെ ക്രൂരമായി മര്‍ദ്ദിച്ചവര്‍ക്കും ദൈവത്തിന്റെ കോടതിയില്‍നിന്ന് ശിക്ഷ ലഭിക്കും എന്ന ഉത്തമവിശ്വാസത്തോടെയാണ് റയ്ഹാന ഈ ലോകത്തുനിന്നും യാത്രയായത്. റയ്ഹാനയ്‌ക്ക് മാപ്പ് നിഷേധിച്ചവര്‍ക്ക് അവളുടെ ധീരതയ്‌ക്കു മുമ്പില്‍ തല കുമ്പിടേണ്ടിവരുമെന്നത് തീര്‍ച്ചയാണ്. ലോകത്തിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടി രക്തസാക്ഷിയായ റയ്ഹാനയുടെ ജീവിതം എല്ലാവരുടെ മനസ്സിലും മായാത്ത ഓര്‍മയായി നിലകൊള്ളട്ടെ…

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

Kerala

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

Sports

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

Kerala

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

Kerala

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

ക്ഷേത്രത്തിലെ വിഗ്രഹവും പൂജാസാധനങ്ങളും മോഷ്ടിച്ച പ്രതി പിടിയില്‍

ഹനുമജ്ജയന്തി ആഘോഷിച്ചു

പാലക്കാട് കണ്ണകിയുടെ നാട്; പിഷാരടിയുടെ കൂടെ നടന്ന പ്രശോഭ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ന്യായീകരിക്കുമ്പോള്‍ കണ്ണകിമാര്‍ ചോദിയ്‌ക്കും

മോദി  പറഞ്ഞു; ഒരു വീട്ടിൽ മൂന്നുതവണ എത്തുക, പ്രവൃത്തി സമയം കൂട്ടുക, കൂട്ടായി പ്രവർത്തിക്കുക, ബൂത്തുകളിൽ വിജയം ഉറപ്പിക്കുക

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.