ഡെറാഡൂണ്‍: ശ്രീശങ്കരാചാര്യര്‍ സ്ഥാപിച്ച, ദശനാമി സന്യാസ പരമ്പരയിലെ ആചാര്യനും അദ്വൈത വേദാന്തിയുമായ മഹാമണ്ഡലേശ്വര്‍ കാശികാനന്ദഗിരി മഹാരാജ് സമാധിയായി. 91 വയസായിരുന്നു. ഉത്തരകാശിയിലെ ആനന്ദഭുവനാശ്രമത്തില് വച്ച് ദിവസങ്ങള്‍ക്കു മുന്‍പ് അദ്ദേഹത്തിന് വീണ് പരിക്കേറ്റിരുന്നു. തുടര്‍ന്ന് അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയോടെ ബ്രഹ്മത്തില്‍ വിലയം പ്രാപിക്കുകയായിരുന്നു. സമാധിയിരുത്തല്‍ ചടങ്ങ് ഇന്നു രാവിലെ ഹരിദ്വാറില്‍ നടക്കും.
പൂര്‍വ്വാശ്രമത്തില്‍ പാലക്കാട് ചെര്‍പ്പുളശേരി സ്വദേശിയായിരുന്നു. 1924ലാണ് ജനിച്ചത്. ആത്മീയ ജീവിതത്തില്‍ ആകൃഷ്ടനായ അദ്ദേഹം പതിനഞ്ചാം വയസില്‍ കാശിയിലേക്ക് പോയി. തുടര്‍ന്ന് ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ പഠനം. കാശി ദക്ഷിണാമൂര്‍ത്തി മഠത്തില്‍ നരസിംഹഗിരി മഹാരാജില്‍ നിന്നു ദീക്ഷ സ്വീകരിച്ചു. വിദ്യാര്‍ഥിയായിരുന്ന കാലത്തു തന്നെ ഗഹനങ്ങളായ വിഷയങ്ങളില്‍ പുസ്തകങ്ങള്‍ രചിച്ചു. അദ്ദേഹം ഡിഗ്രിക്കു പഠിക്കുന്ന കാലത്ത് രചിച്ച മൂന്നു പുസ്തകങ്ങള്‍ എംഎയ്ക്ക് പാഠപുസ്തകങ്ങളായിരുന്നു. മോഹനാനന്ദഗിരി മഹാരാജായിരിക്കും അടുത്ത മഹാമണ്ഡലേശ്വര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: