ന്യൂദല്‍ഹി: ഭാരതം ശക്തമായി പ്രതികരിച്ചാല്‍ പാക്കിസ്ഥാന് താങ്ങാവുന്നതിലും അപ്പുറമായിരിക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി. വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം പാക്കിസ്ഥാന്‍ തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും ജയ്‌റ്റ്‌ലി പറഞ്ഞു.
പ്രകോപനം സൃഷ്ടിച്ചത് ഭാരതമല്ല. ഏറ്റുമുട്ടലുകള്‍ നടക്കുമ്പോള്‍ ചര്‍ച്ചകള്‍ക്ക് സാധ്യതയില്ലെന്നും പ്രതിരോധമന്ത്രി പറഞ്ഞു. നുഴഞ്ഞുകയറ്റത്തിനുള്ള മറയായാണ് പാക്കിസ്ഥാന്‍ ആക്രമണം. അതിര്‍ത്തിയില്‍ ബിഎസ്എഫ് നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ സുരക്ഷ സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും അത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും അരുണ്‍ ജയ്റ്റ്‌ലി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അന്താരാഷ്‌ട്ര അതിര്‍ത്തിയിലും പാക്കിസ്ഥാന് ഇത്തരത്തില്‍ പ്രകോപനം നടത്തുന്നുണ്ട്. എന്നാല്‍ അതൊരു തര്‍ക്ക വിഷയമല്ല. ഭാരത സൈന്യം അതിര്‍ത്തിയില്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. എന്നാല്‍ പാക് സൈന്യമാണ് തുടര്‍ച്ചായായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തുന്നതെന്നും ജയ്റ്റ്‌ലി പറഞ്ഞു. അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ നടത്തിവരുന്ന തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘത്തിന്റെ പശ്ചാത്തലത്തിലാണ് ജയ്റ്റ്‌ലിയുടെ പ്രതികരണം.
ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചര്‍ച്ച നടത്തിയിരുന്നു. ശക്തമായ തിരിച്ചടി നല്‍കാന്‍ പ്രധാനമന്ത്രി സേനയ്‌ക്ക് അനുമതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: