കൊച്ചി: സംസ്ഥാനത്തേക്ക് കോടിക്കണക്കിന് രൂപയുടെ കള്ളനോട്ട് എത്തിച്ച സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച്. നാലു മാസത്തിനിടെ പല തവണയായി 650 കോടി രൂപയുടെ പാക്കിസ്ഥാന് നിര്‍മ്മിത കള്ളനോട്ട് സംസ്ഥാനത്ത് എത്തിയതായാണ് വിവരം.
സംഭവത്തെക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍ഐഎ) അന്വേഷണമാരംഭിച്ചു. കള്ളനോട്ടുകളില്‍ ഭൂരിഭാഗവും കൊച്ചിയിലേക്കാണ് ഒഴുകിയത്. അന്യസംസ്ഥാന തൊഴിലാളികള്‍ വഴി പെരുമ്പാവൂരിലെ ചില ഏജന്റുമാരുടെ കൈകളിലേക്കാണ് കോടികളുടെ കള്ളനോട്ട് എത്തിയിരിക്കുന്നതെന്നാണ് നിഗമനം.
പാക്കിസ്ഥാനില്‍ അച്ചടിച്ച് ബംഗ്ലാദേശ് വഴിയാണ് ഇന്ത്യയിലേക്ക് കള്ളനോട്ട് കടത്തിവിടുന്നത്. ബംഗ്ലാദേശില്‍ നിന്നുള്ളവരാണ് പെരുമ്പാവൂരിലുള്ള അന്യസംസ്ഥാന തൊഴിലാളികളില്‍ ഏറെയും. മൂവാറ്റുപുഴയും പെരുമ്പാവൂരും കേന്ദ്രീകരിച്ച് നോട്ടിരട്ടിപ്പ് സംഘങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. അന്‍പതിനായിരം രൂപയുടെ അസല്‍ കറന്‍സി നല്കിയാല് ഒരുലക്ഷം രൂപയുടെ കള്ളനോട്ടാണ് നല്‍കുന്നത്. ഈ തട്ടിപ്പില്‍ നിരവധി യുവാക്കളും കുടുങ്ങിയിട്ടുണ്ട്.
ഭാരതത്തിന്റെ സമ്പത്ത്വ്യവസ്ഥയെ തകിടംമറിക്കാന്‍ ലക്ഷ്യമിട്ട് ഐഎസ്ഐയാണ് ഭാരതത്തിലേക്ക് വ്യാപകമായി കള്ളനോട്ട് എത്തിക്കുന്നത്. ഇതില്‍ ഏറിയ പങ്കും കേരളത്തിലേക്കാണ് എത്തുന്നത്. സംസ്ഥാനത്ത് ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ചില മുസ്ലീം ഭീകര സംഘടനകളുടെ കൈകളിലാണ് പണം എത്തിച്ചേരുന്നത്. ഇതിന് പെരുമ്പാവൂരിലെ ചില വ്യവസായികളുടെ സഹായവുമുണ്ട്. ഇക്കൂട്ടര്‍ റിയല്‍എസ്റ്റേറ്റ് മേഖലയിലേക്കും ഈ പണം ധാരാളമായി ഉപയോഗിക്കുന്നുണ്ട്. ജില്ലയില്‍ പലയിടങ്ങളിലും ഇവര്‍ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഒരു ഇടവേളയ്ക്കുശേഷം എറണാകുളം ജില്ലയില്‍ ഭൂമിവില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഇതേക്കുറിച്ചും വിവിധ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ജൂലൈയില്‍ കൊണ്ടോട്ടിയില്‍ വച്ച് നാലുലക്ഷം രൂപയുടെ കള്ളനോട്ടും, ദല്‍ഹിയില്‍ 47 ലക്ഷം രൂപയുടെ കള്ളനോട്ടും പിടികൂടിയതിനെത്തുടര്‍ന്ന് എന്‍ഐഎ നടത്തിയ അന്വേഷണത്തിലാണ് കേരളത്തിലേക്ക് കോടിക്കണക്കിന് രൂപയുടെ കള്ളനോട്ട് പലപ്രാവശ്യങ്ങളിലായി എത്തിയിട്ടുണ്ടെന്ന് വ്യക്തമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: