ന്യൂദല്‍ഹി: ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരുടെയും ജിഹാദികളുടെയും അഭയസ്ഥാനമാണ് മമത ബാനര്‍ജി സര്‍ക്കാര്‍ ഭരിക്കുന്ന പശ്ചിമ ബംഗാളെന്ന് ബിജെപി.
ഒക്ടോബര്‍ രണ്ടിന് നടന്ന ബര്‍ദ്വാനിലെ സ്ഫോടനത്തെ ഉദാഹരിച്ചായിരുന്നു ബിജെപി സെക്രട്ടറി സിദ്ധാര്‍ഥ് നാഥ് സിംഗിന്റെ പ്രസ്താവന.
സ്ഫോടനത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ സ്ഫോടക വസ്തുകളും മൊബൈലുകളും കൂടാതെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് ജിഹാദി ലിപികളും കണ്ടെടുത്തിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് കേസ് കൈമാറാതെ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയാണ്. കള്ളപ്പണം വെളുപ്പിക്കുന്നവരെ പോലും മമത സംരക്ഷിക്കുകയാണെന്നും സിദ്ധാര്‍ഥ് നാഥ് സിംഗ് വ്യക്തമാക്കി.
ബര്‍ദ്വാനിലെ ഭീകരര്‍ ഒളിച്ചു താമസിച്ചിരുന്ന കെട്ടിടത്തില്‍ നടന്ന സ്ഫോടനത്തില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: